പത്തനംതിട്ട: മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയുടെ അന്തിമ വിധി വന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. നിയമസഭയുടെ അന്തസ് കളങ്കപ്പെടുത്തിയ മന്ത്രി
വി.ശിവൻകുട്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അന്തസില്ലായ്മയുമാണെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അലൻ ജിയോ മൈക്കിൾ,സുബ്ഹാൻ അബ്ദുൾ,അലക്‌സാണ്ടർ തോമസ്,വിഷ്ണു ആർ പിള്ള,തദാഗത് ബി.കെ ,ജെഫിൻ വർഗ്ഗീസ്,ആൽവിൻ ചെറിയാൻ എന്നിവർ സംസാരിച്ചു. റിജോ റോയി തോപ്പിൽ,ജിതിൻ ജയിംസ്,അയാൻ മുഹമ്മദ്,സ്റ്റൻസ് തുടങ്ങിയവർക്ക് പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |