പത്തനംതിട്ട : സമ്മതിദാനം നിറവേറ്റാൻ 18 വയസ് പൂർത്തിയായ ഓരോ വിദ്യാർത്ഥിയും വിരൽത്തുമ്പിലാണ് ഭാരതത്തിന്റെ ഭാവി എന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയയിൽ പങ്കാളിയാകണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ കാമ്പയിന്റെ ഭാഗമായുള്ള സമ്മറി റിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ജില്ലയിലെ കോളജുകൾ, ഐ.ടി.ഐ, പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണം വർദ്ധിപ്പിക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകാനുമായി കാമ്പസ് അംബാസിഡർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥികളായ നേഹാ ലക്ഷ്മി, സിറിൽ റോയി എന്നിവരാണ് കാതോലിക്കറ്റ് കോളജിലെ ക്യാമ്പസ് അംബാസിഡർമാർ.
ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, തഹസിൽദാർ വി.എസ്. വിജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ എ.സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |