അടൂർ : പ്രതിസന്ധികളെ അതിജീവിച്ചാണ് മനു തയ്യിൽ കാർഷിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ചത്. സംസ്ഥാന സർക്കാരിന്റെ ഒാണത്തിന് ഒരുമുറം പച്ചക്കറി കൃഷി എന്ന പദ്ധതിയിലൂടെ ജില്ലാതലത്തിൽ ഒന്നാമത്തെ അവാർഡും ഇപ്പോൾ മുപ്പത്തിയഞ്ചുകാരനായ മനുവിന് ലഭിച്ചു. അഞ്ഞൂറോളം ഗ്രോബാഗുകളിൽ പച്ചമുകളക്, വഴുതന, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും മഴമറയിൽ കുക്കുമ്പർ, പച്ചമുളക് എന്നിവയും ജൈവവളം ഉപയോഗിച്ച് വിളയിപ്പിച്ചെടുത്താണ് നേട്ടം കൈവരിച്ചത്. യൂത്ത് കോൺഗ്രസിന്റെ സജീവപ്രവർത്തകനാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി 2012-ൽ പ്രതിയോഗികൾ എയർഗൺ ഉപയോഗിച്ച് നടത്തിയ വെടിവെയ്പ്പിൽ തലയിൽ തുളച്ചുകയറിയ പെല്ലറ്റ് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മനു. പിതാവ് തുളസീധരൻ മരിച്ചതോടെയാണ് കുടുംബം പോറ്റാൻ ചെറുപ്രായത്തിൽ തന്നെ മനു കൃഷിയിടത്തിലേക്കിറങ്ങിയത്. 2015ൽ അടൂർ നഗരസഭയിലെ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ചു. 2018ൽ ജില്ലയിലെ അഞ്ച് കൃഷിഭവനുകൾക്ക് ആവശ്യമായ പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിച്ച് കൊടുക്കുന്നതിനുള്ള ചുമതല മനുവിനായിരുന്നു. മാതാവ് കെ. ലീലയും സഹോദരി മീനുവും സഹായവുമായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |