മല്ലപ്പള്ളി : താത്കാലിക ജീവനക്കാരെ വേണ്ടെന്ന് ട്രാക്കോ കേബിൾ കമ്പനി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വന്നവരെയാണ് ഒഴിവാക്കുന്നത്. കമ്പനിയുടെ തിരുവല്ല യൂണിറ്റും ഇരുമ്പനം യൂണിറ്റുമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. 2022 മേയ് 9നാണ് മാനേജിംഗ് ഡയറക്ടർ അറിയിപ്പ് പുറത്തിറക്കിയത്. തിരുവല്ലയിലെ മുത്തൂർ യൂണിറ്റിൽ പതിനാല് താത്കാലിക ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഡ്രൈവർ ഒന്ന്, സ്വീപ്പർ കം സ്കാവഞ്ചർ രണ്ട്, സ്വീപ്പർ ഒന്ന്, വെൽഡർ ഒന്ന്, അൺ സ്കിൽഡ് ലേബർ ഒമ്പത് എന്നീ താത്കാകാലിക ഒഴിവിലേക്കാണ് നേരത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം നടത്തിയത്. മൂന്ന് മാസത്തിനിടയിൽ ജോലിയിൽ പ്രവേശിച്ചവരും മൂന്ന് ദിവസം ജോലി ചെയ്തവരും ഇതിൽ ഉൾപ്പെടുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതു മൂലമാണ് ഒഴിവാക്കലെന്നാണ് അധികൃതരുടെ വിശദീകരണം. തിരുവല്ലയിലെ ട്രാക്കോ കേബിൾ യൂണിറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തകരാറിലായ യന്ത്ര സാമഗ്രികളും കോപ്പർ, അലുമിനിയം കേബിളുകളും, ഇരുമ്പ് ഡ്രമ്മുകളും നശിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ ശ്രമിക്കാതെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അധികൃതർ പറയുന്നതിൽ പ്രതിഷേധം ശക്തമാണ്. താത്കാലിക ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകിയിട്ടുമില്ല. ദിവസം 600 രൂപ വേതനത്തിലാണ് ഇവരെ നിയമിച്ചിരുന്നത്. 2022 ജൂലായ് മാസത്തിനിടയിൽ സർവീസിൽ നിന്ന് പുറത്തായത് ,
തൊഴിൽ നഷ്ടപ്പെട്ടത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതായി
ട്രാക്കോയിലെ താത്കാലിക ജീവനക്കാരൻ അഭിലാഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |