തിരുവല്ല : മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതി നഗരസഭാധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. 24-ാം വാർഡ് അംഗം തുകലശ്ശേരി മംഗലത്ത് റീന വിശാലിന്റെ വീട്ടിലാണ് നഗരസഭയിൽ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. ഹരിതമിത്രം ആപ്പിലൂടെ നഗരസഭയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നഗരസഭാദ്ധ്യക്ഷ പറഞ്ഞു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ ഫ്രാൻസിസ്, നഗരസഭാംഗങ്ങളായ സബിത സലിം, ബിന്ദു പ്രകാശ്, ഷീജ കരിമ്പുങ്കാല, ഷാനി താജ്, ജിജി വട്ടശ്ശേരി, മേഘ ശാമുവേൽ, എം.ആർ.ശ്രീജ, അനു സോമൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ബി.ഷാജഹാൻ, ഹെൽത്ത് സൂപ്രണ്ട് കെ.ശ്രീകുമാർ,ക്രിസ്റ്റഫർ തുടങ്ങിയവർ പ്രസംഗിച്ചു.
മൊബൈൽ ആപിലൂടെ നിയന്ത്രണം
ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ പാഴ്വസ്തു ശേഖരണം, മാലിന്യസംസ്‌കരണം എന്നിവ ഒരു മൊബൈൽ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുകയാണ് പദ്ധതി. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും ഈ ആപ്പ് വഴി നടപ്പാക്കാൻ കഴിയും. മാലിന്യം ശേഖരിക്കുന്നതുമുതൽ സംസ്‌ക്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽസമയം നിരീക്ഷിക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം പ്രവർത്തിക്കുക. പ്രത്യേകമായി തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് വഴി ഓരോവീടും ബന്ധിപ്പിക്കും.പദ്ധതിയുടെ ഭാഗമായി എല്ലാവീടുകളിലും ക്യുആർ കോഡ് പതിക്കുന്നുണ്ട്. ഹരിതസേന പ്രവർത്തകരുടെ മൊബൈൽ ആപ്പിൽ കുടുംബത്തിന്റെ വിവരങ്ങൾ നൽകും.വീട്ടുകാർക്ക് മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ശുചിത്വമിഷൻ,നവകേരള മിഷൻ,കെൽട്രോൺ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |