തിരുവനന്തപുരം: ലോക്ക് ഡൗണിൽ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങുന്നതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കി. സർക്കാർ അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾക്കും അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങൾ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളും സമയക്രമവും പാലിക്കണം.
അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ഇന്നലെ പലയിടത്തും മഴ നനഞ്ഞുകൊണ്ട് പൊലീസ് പരിശോധന നടത്തി. താത്കാലിക സുരക്ഷാസംവിധാനം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഇന്നലത്തെ കേസുകൾ
ജില്ലയിൽ ലോക്ക് 662 കേസുകൾ രജിസ്റ്റർ ചെയ്തു. 272 പേരെ ഇന്നലെ
അറസ്റ്റുചെയ്തു. 497 വാഹനങ്ങളും ഇന്നലെ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |