SignIn
Kerala Kaumudi Online
Saturday, 27 April 2024 1.50 AM IST

നല്ലോർമ്മകൾക്ക് നന്ദി, ധന്യ,​ രമ്യ തിയേറ്ററുകൾ മണ്ണടിഞ്ഞു

dhaynya

തിരുവനന്തപുരം: ഒരുപാട് ചിത്രങ്ങൾ നൂറും കടന്നോടിയ ധന്യ, രമ്യ തിയേറ്ററുകൾ മണ്ണടിഞ്ഞു. ഇനി മണിക്കൂറുകളുടെ ആയുസുമായി ഒരു തൂണ് മാത്രമാണ് ശേഷിക്കുന്നത്. ലോക്ക് ഡൗണിനു ശേഷമാണ് തിയേറ്റർ പൊളിച്ചു തുടങ്ങിയത്. തിയേറ്റർ നിന്ന സ്ഥാനത്ത് ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കുമെന്നാണറിയുന്നത്. 1977ലാണ് ആയുർവേദ കോളേജിന് സമീപം രണ്ട് തിയേറ്ററുകളും പ്രവർത്തനമാരംഭിച്ചത്. കസ്തൂരി, ശ്രീകാന്ത് എന്നായിരുന്നു ആദ്യത്തെ പേരുകൾ.

ശശികുമാർ സംവിധാനം ചെയ്‌ത് പ്രേംനസീറും തിക്കുറിശി സുകുമാരൻ നായരും ജോസ് പ്രകാശും കെ.പി.എ.സി ലളിതയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സഖാക്കളെ മുന്നോട്ട്, ഹോളിവുഡ് 70 എം.എം യുദ്ധ സിനിമയായ സ്പാർട്ടക്കസ് എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ. 1979ൽ തിയേറ്ററുകൾ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്തതിനെ തുടർന്ന് ധന്യ, രമ്യ എന്നിങ്ങനെ പേര് മാറി.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഷാനവാസും അംബികയും ജോടികളായ പ്രേമഗീതങ്ങൾ, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സുകുമാരനും സീമയും ജി.കെ. പിള്ളയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അവതാരവുമായിരുന്നു ധന്യ, രമ്യയിലെ ഉദ്ഘാടന ചിത്രങ്ങൾ. മേയറായിരുന്ന എം.പി. പത്മനാഭനാണ് തിയേറ്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനാണ് ധന്യ, രമ്യയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം. നവോദയയ്ക്ക് വേണ്ടി ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ ഇവിടെ ഒരു വർഷത്തിൽ കൂടുതൽ പ്രദർശിപ്പിച്ചു. ആദ്യവാരങ്ങളിൽ ദിവസേന ഏഴ് ഷോ വീതമാണ് കുട്ടിച്ചാത്തൻ പ്രദർശിപ്പിച്ചിരുന്നത്.

മമ്മൂട്ടി,​മോഹൻലാൽ

വിജയാഘോഷം ഒരുമിച്ച്

അരോമയ്ക്ക് വേണ്ടി കെ. മധു – എസ്. എൻ. സ്വാമി ടീമൊരുക്കിയ സൂപ്പർ താര ചിത്രങ്ങളായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ 141-ാംം ദിവസവും ഇരുപതാം നൂറ്റാണ്ടിന്റെയും 101ാം ദിവസത്തിന്റെയും ആഘോഷം നടന്നപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യാതിഥിയായി നിത്യഹരിത നായകൻ പ്രേംനസീറും പങ്കെടുത്തു. ആഘോഷച്ചടങ്ങിന് തലസ്ഥാനം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടമാണ് സാക്ഷിയായത്.

'' സ്വന്തം വീടുപോലെ കയറിച്ചെല്ലാൻ കഴിയുന്ന തിയേറ്ററുകളായിരുന്നു. കുട്ടിക്കാലത്ത് കസ്തൂരി,​ ശ്രീകാന്ത് എന്ന പേരായിരുന്നപ്പോഴും ഞാൻ സിനിമ കാണാൻ പോയിരുന്നു. ഞാൻ സംവിധാനം ചെയ്‌ത എത്രയോ ചിത്രങ്ങൾ പ്രദർശിപ്പിച്ച തിയേറ്റർ. ഓർമ്മകൾ നിറയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു'

- കെ. മധു, സംവിധായകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.