തിരുവനന്തപുരം: ലോക്ക് ഡൗണിലും നഗരത്തിൽ തിരക്ക് വർദ്ധിക്കുന്നെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരിശോധന കടുപ്പിച്ച് പൊലീസ്. പരിശോധനയില്ലെന്ന് കരുതി അനാവശ്യമായി പുറത്തിറങ്ങിയവർക്കും ഇന്നലെ പണികിട്ടി. കൃത്യമായ കാരണമില്ലാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
പാളയം, പട്ടം, പേട്ട, ചാക്ക, കേശവദാസപുരം, സ്റ്റാച്യു, പി.എം.ജി, കിഴക്കേകോട്ട, കരമന എന്നിവിടങ്ങളിലും നഗരത്തിലേക്ക് പ്രവേശിക്കുന്ന വെട്ടുറോഡ്, പേരൂർക്കട, കോവളം എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു. രാവിലെ മുതൽ പരിശോധന ശക്തമായതോടെ നിരത്തിലെ തിരക്ക് ഉച്ചയോടെ കുറഞ്ഞു. രാവിലെ കടകളിലുണ്ടായ തിരക്കും പൊലീസ് ഇടപ്പെട്ട് നിയന്ത്രിച്ചു. ബാരിക്കേഡ് മാറ്റിയ സ്ഥലത്ത് വീണ്ടും ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിച്ചു.
ഇന്നലത്തെ കേസുകൾ
ഇന്നലെ ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് 646 കേസുകളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. 51 പേരെ നിയന്ത്രങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് അറസ്റ്റുചെയ്‌തു. 225 വാഹനങ്ങളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |