കിളിമാനൂർ: മഴയും കൊവിഡുമൊക്കെയായി ഒന്നാം വിള വൈകിയാണ് ഇറക്കിയതെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ഹെക്ടറിൽ കൃഷി ഇറക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് കൃഷി വകുപ്പ്. മേയ് മാസത്തിൽ ഒന്നാം വിളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ആഗസ്റ്റിൽ കൊയ്യാനുള്ളത് ഈ വർഷം ഇപ്പോഴാണ് ഇറക്കാൻ കഴിഞ്ഞത്. കഴിഞ്ഞവർഷം ഈ സമയം കതിരണിഞ്ഞതായി കർഷകർ പറയുന്നു.
ഇക്കുറിയും ഉത്സാഹത്തോടെ ഒന്നാം വിളയ്ക്ക് കാത്തിരുന്ന കർഷകരെ മഴ ചതിക്കുകയായിരുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന പാടശേഖരമായ അടയമൺ ഏലായിലും, പാപ്പാലയിലുമാണ് കൂടുതൽ നെൽകൃഷിയുള്ളത്. മുപ്പതോളം കർഷകരുടെ തരിശ് നിലം അടയമൺ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം കൃഷിയിറക്കിയിരുന്നു. എന്നാൽ ഇപ്രാവശ്യം അടയമണിൽ ഒന്നാം വിള ഇറക്കുന്നില്ല. മറ്റ് സ്ഥലങ്ങളിൽ സന്നദ്ധ സംഘടനയുടെയും കർഷക കൂട്ടായ്മയും പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഒക്കെ സജീവ ഇടപെടൽ മൂലം തരിശുനിലം ഉൾപ്പെടെ മികച്ച രീതിയിൽ ഒന്നാം വിള ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |