SignIn
Kerala Kaumudi Online
Friday, 26 April 2024 9.00 PM IST

ജില്ലയിൽ ആറിടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

lock-down

തിരുവനന്തപുരം: ഇന്ന് മുതൽ അൺലോക്ക് തുടങ്ങും. ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിൽ മൂന്നെണ്ണത്തിന് പൂർണ സ്വാതന്ത്ര്യവും ആറെണ്ണത്തിന് ട്രിപ്പിൾ ലോക്ക് ഡൗണുമായിരിക്കും. 38 പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ തുടരും. തിരുവനന്തപുരം നഗരസഭ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല മുനിസിപ്പാലിറ്റികളിലും ഭാഗിക ലോക്ക്ഡൗൺ മാത്രമായിരിക്കും.

ഇന്നലെ കളക്ടർ നവജ്യോത് ഖോസ ഇതുസംബന്ധിച്ച പട്ടിക പുറത്തിറക്കി. രോഗവ്യാപന തോത് കണക്കാക്കി അടുത്ത ബുധനാഴ്ച ഇതിൽ മാറ്റം വരുത്തും. പുതിയ മാറ്റം ഇന്നലെ അർദ്ധരാത്രി 12 മുതൽ നിലവിൽവന്നു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണായിരിക്കും.

1.അൺലോക്ക് (3)

നന്ദിയോട്, നഗരൂർ, കുറ്റിച്ചൽ

2.ഭാഗിക ലോക്ക് ഡൗൺ (31)

തിരുവനന്തപുരം കോർപ്പറേഷൻ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, വർക്കല മുനിസിപ്പാലിറ്റി, പൂവച്ചൽ, കരകുളം, പള്ളിക്കൽ, തൊളിക്കോട്, കരവാരം, വെട്ടൂർ, കുളത്തൂർ, വിളപ്പിൽ, പെരിങ്ങമ്മല, പൂവാർ, പുല്ലമ്പാറ, പാറശാല, വിളവൂർക്കൽ, വാമനപുരം, പാങ്ങോട്, വെള്ളറട, വെള്ളനാട്, മാണിക്കൽ, ഒറ്റശേഖരമംഗലം, ആര്യങ്കോട്, അഞ്ചുതെങ്ങ്, ഉഴമലയ്ക്കൽ, ആര്യനാട് ,നാവായിക്കുളം, മടവൂർ, കള്ളിക്കാട്.

3.ലോക്ക് ഡൗൺ (38)

മംഗലപുരം, അഴൂർ, കാഞ്ഞിരംകുളം, കടയ്ക്കാവൂർ, ചെറുന്നിയൂർ, ഒറ്റൂർ, കിഴുവിലം, മാറനല്ലൂർ, വിതുര, കല്ലിയൂർ, ചെമ്മരുതി, കൊല്ലയിൽ, പെരുങ്കടവിള, ഇലകമൺ, തിരുപുരം, അരുവിക്കര, മുദാക്കൽ, വെമ്പായം, അമ്പൂരി, പുളിമാത്ത്, പള്ളിച്ചൽ, കല്ലറ, അണ്ടൂർക്കോണം, കരുംകുളം, നെല്ലനാട്, കോട്ടുകാൽ, ബാലരാമപുരം, ആനാട്, പഴയകുന്നമ്മേൽ, വക്കം, കാട്ടാക്കട, കുന്നത്തുകാൽ, വെങ്ങാനൂർ, ചിറയിൻകീഴ്, മലയിൻകീഴ്, ചെങ്കൽ, ഇടവ, കിളിമാനൂർ,

4. ട്രിപ്പിൾ ലോക്ക് ഡൗൺ(6)

കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ, അതിയന്നൂർ, കാരോട്.

നിയന്ത്രണങ്ങൾ, ഇളവുകൾ ഇങ്ങനെ

ട്രിപ്പിൾ ലോക്ക്ഡൗൺ

*എല്ലാദിവസവും കർശനമായ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ

ലോക്ക് ഡൗൺ

*അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും രാവിലെ 7മുതൽ വൈകിട്ട് 7വരെ *വിവാഹാവശ്യത്തിനുള്ള വിൽപ്പനയ്ക്കായി വസ്ത്രവ്യാപാരശാലകൾ, ജുവലറികൾ, ചെരുപ്പുകടകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.

*കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ സർവീസ് കടകൾ തുടങ്ങിയവയ്ക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം.

*റസ്റ്റോറന്റുകൾ ടേക്ക് എവേക്ക് മാത്രമായി രാവിലെ 7മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കാം.

ഭാഗിക ലോക്ക് ഡൗൺ

*എല്ലാ സർക്കാർ, പൊതു മേഖലാസ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം.

*അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

*മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

*അക്ഷയ സെന്ററുകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7വരെ

*സ്വകാര്യസ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം

*ബിവ്‌റെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടേക്ക് എവേക്ക് മാത്രമായി തുറക്കാം.

*പ്രഭാത, സായാഹ്നസവാരിയും അകലം പാലിച്ചുള്ള കായികവിനോദങ്ങളും അനുവദിക്കും. *ടെക്ക് എവേക്ക് മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7മുതൽ വൈകിട്ട് 7വരെ തുറക്കാം.

*വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

അൺലോക്ക്

*എല്ലാസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും.

*അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ കടകളും രാവിലെ 7മുതൽ വൈകിട്ട് 7വരെ

*ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയും അനുവദിക്കും.

*കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല.

*ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേക്ക് മാത്രമായി തുറക്കും.

*പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. *ടെക്ക്എവേക്ക് മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7മുതൽ വൈകിട്ട് 7വരെ വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും.

*വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.