പാറശാല: പാറശാല താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പാറശാല ഗവ. സ്‌കൂളിൽ നടന്ന വാക്സിൻ വിതരണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതി. സ്പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ വിതരണം നടത്തുന്നതിനായി രാവിലെമുതൽ ക്യുവിൽ ഇടം നേടിയവർക്ക് ടോക്കൺ ലഭിച്ചെങ്കിലും പലരും വാക്സിൻ ലഭിക്കാതെ മടങ്ങിയതാതയാണ് പരാതി. വാക്സിൻ വിതരണത്തിനായി ചുമതലപ്പെടുത്തിയവർ തങ്ങളുടെ വേണ്ടപ്പെട്ടവർക്കായി വാക്സിൻ മറിച്ച് കൊടുത്തതായാണ് പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇഞ്ചിവിള വാർഡ് കേന്ദ്രീകരിച്ച് നടന്ന വാക്സിൻ വിതരണത്തിൽ ഒരു രാഷ്ട്രീയ കക്ഷിയിലെ അംഗങ്ങൾക്ക് തലേനാൾ തന്നെ ടോക്കൺ എത്തിച്ചതും രാവിലെ എത്തിയ പലർക്കും വാക്സിൻ ലഭിക്കാതെ മടങ്ങിയതും ആരോപണത്തിന് കാരണമായിരുന്നു. ആരോപണങ്ങളെ തുടർന്ന് പാറശാല ആശുപത്രിയുടെ ഭരണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തിര യോഗം ചേരുകയും അടുത്ത തവണ മുതൽ പരാതികൾ ഉണ്ടാകാതെ നടപടികൾ പൂർർത്തിയാകുന്നതിനും തീരുമാനിച്ചു. അതേസമയം, ആകെ എത്തിയ 400 ഡോസ് വാക്സിനിൽ 200 എണ്ണം ഒന്നാമതായി വാക്സിൻ സ്വീകരിക്കുന്നവർക്കും 200 ഡോസ് രണ്ടാമത്തെ വാക്സിൻ സ്വീകരിക്കുന്നവർക്കയുമാണ് ക്രമീകരിച്ചിരുന്നതെന്നും രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായി എത്തിയ പലരും ഒന്നാമത് ഡോസിനുള്ള ടോക്കൺ തെറ്റായി വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഇന്നലെ എത്തിയവരിൽ 443 പേർക്ക് വാക്സിൻ നൽകിയതായും ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |