പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി കാമ്പസിന്റെ ചുറ്റുമതിൽ തകർത്തെത്തിയ പതിനേഴംഗ കാട്ടാനക്കൂട്ടം നാടിനെ രണ്ടു മണിക്കൂർ മുൾമുനയിൽ നിറുത്തി. ജനവാസ മേഖലയായ മുക്രോണി, തലപ്പള്ളം പ്രദേശത്തേക്ക് ആനകൾ കടന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. സ്ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും ആനക്കൂട്ടത്തിലുണ്ടായിരുന്നു. വാളയാർ റേഞ്ച് ഓഫീസർ പി. സുരേഷിന്റെ നേതൃത്വത്തിൽ ഇരുപത് വനപാലകരുടെ പരിശ്രമത്തിനൊടുവിൽ ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി. വിരട്ടിയോടിക്കുന്നതിനിടെ നാല് വാച്ചർമാർക്കും പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് വനംവകുപ്പ് ജീവനക്കാർക്കും പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |