SignIn
Kerala Kaumudi Online
Saturday, 27 April 2024 5.26 AM IST

17 വർഷമായിട്ടും നവീകരണം കഴിയാത്ത മുടപുരം കലുങ്ക് - തോട്ടത്തിൽകാവ് റോഡ്

thottathil

മുടപുരം: മുടപുരം കലുങ്ക് - തോട്ടത്തിൽകാവ് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 17 വർഷം കഴിഞ്ഞു. എന്നിട്ട് ഇതുവരെ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ് മണ്ണിളകി കുണ്ടുംകുഴിയുമായി വെള്ളക്കെട്ടുകൾ നിറഞ്ഞുനിൽക്കുന്ന ഈ റോഡിലൂടെ കാൽനട ത്ര പോലും ദുരിതമാണ്.

2003 ൽ കൂടത്തിൽ പി. ഗോപിനാഥൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോഴാണ് ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഗ്രാമപഞ്ചായത്ത് അനുവദിച്ച 8000 രൂപ ഉപയോഗിച്ച് തോടിന്റെ വരമ്പ് നടപ്പാതയാക്കി മാറ്റി. പിന്നെ ലഭിച്ച ഒരു ലക്ഷം രൂപ ചെലവഴിച്ച് 8 മീറ്റർ വീതിയിൽ കുറച്ച് ഭാഗത്ത് സൈഡ് വാൾ നിർമ്മിച്ചു. ശൈലജാബീഗം ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോൾ 25 ലക്ഷം രൂപ അനുവദിക്കുകയും ആ പണം ഉപയോഗിച്ച് കൂടുതൽ ഭാഗത്ത് സൈഡ് വാൾ നിർമ്മിച്ച് മണ്ണിട്ട് നികത്തുകയുമുണ്ടായി. 2019 - 20 സാമ്പത്തിക വർഷത്തിൽ ആർ. ശ്രീകണ്ഠൻ നായർ ജില്ലാപഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ പുനരുദ്ധാരണത്തിനായി ജില്ലാപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് വീണ്ടും കൂടുതൽ ഭാഗത്ത് സൈഡ് വാൾ നിർമ്മിച്ച് മണ്ണിട്ട് നികത്തുകയുണ്ടായി. നിർമ്മാണ പ്രവർത്തനം ഘട്ടം ഘട്ടമായി അനേക വർഷങ്ങളായി അനന്തമായി നീളുന്നതല്ലാതെ ഇനിയും ടാറിംഗ് നടത്തിയിട്ടില്ല. ഇതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.

റോഡിന്റെ നിർമ്മാണം തുടങ്ങിയത് - 2003 ൽ

റോഡിന്റെ ടാറിംഗ് ആരംഭിച്ചിട്ടില്ല

യാത്രാ ദുരിതം

മഞ്ചാടിമൂട് നാറാങ്ങൽവട്ടം തോടിന്റെ കരയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. മഴ പെയ്താൽ കാൽനട യാത്രയ്ക്ക് കഴിയില്ല.

നാഷണൽ ഹൈവേയിൽ എത്താം

മുടപുരം കലുങ്ക് ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് തോട്ടത്തിൽ നാഗരുകാവ് ദുർഗാദേവീ ക്ഷേത്രത്തിന്റെ മുന്നിലൂടെ ചിറ്റാരിക്കോണം റോഡിൽ എത്തിച്ചേരും. ആ റോഡ് വഴി കൊച്ചാലുംമൂട്, കുറക്കട, നാഷണൽ ഹൈവേയിൽ എത്തിച്ചേരാൻ കഴിയും. അഴൂർ, കിഴുവിലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.

പെട്ടെന്ന് എത്താം

റോഡ് പൊളിഞ്ഞു കിടക്കുന്നതിനാൽ മുടപുരം ഗവ.യു.പി സ്‌കൂളിലെ കുട്ടികളും ഗുരുകുലം ജംഗ്‌ഷൻ, തെങ്ങുംവിള ജംഗ്‌ഷൻ തുടങ്ങിയ ബസ് സ്റ്റോപ്പിലേക്ക് വരുന്ന യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മുടപുരം, മുട്ടപ്പലം, ചിറ്റാരിക്കോണം, മരങ്ങാട്ടുകോണം, കോളിച്ചിറ തുടങ്ങി വിവിധ പ്രദേശത്തുകാർക്ക് എളുപ്പത്തിൽ ആറ്റിങ്ങൽ പോകുന്നതിനും നാഷണൽ ഹൈവേയിൽ എത്തുന്നതിനും ഉപകരിക്കുന്ന റോഡാണിത്. തോട്ടത്തിൽ നാഗരുകാവ് ദുർഗാദേവീ ക്ഷേത്രം, മരങ്ങാട്ടു കോണം ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നതിനുള്ള മാർഗം കൂടിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.