തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പകരം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം ജില്ലാസമ്മേളനത്തിൽ തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വികസനഫണ്ട് തട്ടിപ്പ് നടന്നെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചിരുന്നു. തട്ടിപ്പ് നടന്നുവെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യം വന്ന സ്ഥിതിക്ക് ഇഴഞ്ഞുനീങ്ങുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. സി.പി.എം നേതാക്കളുടെ പേര് പ്രതിപ്പട്ടികയിൽ വരാത്തവിധം ഒരു ഉദ്യോഗസ്ഥനെ മാത്രം പ്രതിയാക്കി കേസ് അട്ടിമറിക്കുന്ന വിധത്തിലാണ് ക്രൈബ്രാഞ്ചിന്റെ അന്വേഷണം. ഇതിനെതിരെ സാദ്ധ്യമായ എല്ലാവിധത്തിലും നഗരസഭ കേന്ദ്രമാക്കി ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കും. കൊവിഡ് പശ്ചാത്തലമായതിനാൽ ആളുകൾളെ കൂടുതൽ എത്തിച്ചുള്ള സമരമുറകൾ തത്കാലം സ്വീകരിക്കില്ലെന്നും വി.വി. രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |