കടയ്ക്കാവൂർ: മീരാൻകടവ് പാലത്തിന് സമീപം ഭവനനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ടുപ്രതികളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു. കടയ്ക്കാവൂർ അംഗ്ലിമുക്ക് പൊയ്കവിള വീട്ടിൽ അർബാസ് (21), അഞ്ചുതെങ്ങ് പുത്തൻനട ക്ഷേത്രത്തിനു സമീപം നാൽപ്പണവട്ടത്ത് ബാലു (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗിച്ചിരുന്ന പ്രതികൾ വഴിയാത്രക്കാരെ അസഭ്യം പറയുന്നതും മർദ്ദിച്ചതും ചോദ്യംചെയ്തതിനാണ് വർക്കല സ്വദേശിയായ സുനിലിനെ പ്രതികൾ മർദിച്ചത്. പരിക്കേറ്റ സുനിലിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. മീരാൻകടവ് പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |