നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ആശാരിപ്പള്ളത്തുവച്ച് വൃദ്ധയെ തറയിൽ തള്ളിയിട്ട് മർദ്ദിച്ചശേഷം ആറരപ്പവന്റെ മാല കവർന്ന സംഭവത്തിൽ രണ്ടുപേരെ പ്രത്യേക സംഘം അറസ്റ്റുചെയ്‌തു. ആശാരിപ്പള്ളം സ്വദേശി മരിയ സെൽവിയുടെ (72) മാല കവർന്ന സംഭവത്തിലാണ് മേലേ ആശാരിപ്പള്ളം സ്വദേശി സേവിയർ വിൻസിലിൻ (24), സ്റ്റാലിൻ (25) എന്നിവരെ ഇന്നലെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം എസ്.ഐ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 16ന് രാവിലെ മരിയ സെൽവി ദേവാലയത്തിൽ പോകുംവഴി ബൈക്കിലെത്തിയ രണ്ടുപേർ മരിയ സെൽവിയെ മർദ്ദിച്ചശേഷം മാലയുമായി രക്ഷപ്പെടുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ നിന്ന് പത്തരപ്പവൻ സ്വർണം പിടിച്ചെടുത്തു. പ്രതികളുടെ പേരിൽ പളുകൽ, ഇരണിയൽ പൊലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |