തിരുവനന്തപുരം: ചെറിയതുറയിലും, ഓവർബ്രിഡ്ജിന് സമീപവുമായി നടന്ന വ്യത്യസ്ത തട്ടിക്കൊണ്ട് പോകൽ കേസുകളിൽ നാലു പ്രതികൾ കൂടി അറസ്റ്റിലായി. ബൈക്കിൽ വന്ന യുവാക്കളെ ചെറിയതുറയിൽ വച്ച് കാറിടിച്ച് കൊല്ലാൻ ശ്രമിക്കുകയും, തുടർന്ന് രണ്ട് പേരെ കാറിൽ തട്ടിക്കൊണ്ട് പോയി ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് അന്തിയൂർകോണം സ്വദേശി ശരത്ത് (29), മലയിൻകീഴ് അന്തിയൂർകോണം, തുണ്ടിൽ വീട്ടിൽ ഗോപീകൃഷ്ണ (18) എന്നിവരെയാണ് പിടികൂടിയത്.
ഇൗ കേസിൽ നാലുപേർ നേരത്തെ പിടിയിലായിരുന്നു. അറസ്റ്റിലായ ശരത്തിന്റെ പേരിൽ മലയിൻകീഴ്, മാറനല്ലൂർ സ്റ്റേഷനുകളിലും കേസുകളുണ്ട്.
ടെക്നോപാർക്ക് ജീവനക്കാരനെ ഓവർ ബ്രിഡ്ജിന് സമീപം ആക്രമിച്ച് മൊബൈൽ ഫോണുകളും, ബൈക്കും മോഷ്ടിച്ച്, കടത്തികൊണ്ടുപോയി ഭീഷണിപ്പെടുത്തി എ.ടി.എമ്മിൽ നിന്നും പണം തട്ടിയ സംഘത്തിലെ രണ്ട് പ്രതികളെ കൂടി വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. നേമം ചാനൽകര വീട്ടിൽ ലോട്ടി എന്ന് അറിയപ്പെടുന്ന ഗിരി (24), നേമം ഉടക്കോട് സ്വദേശി ഷജഹാൻ (24) എന്നിവയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്, ഇൗ കേസിൽ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശംഖുമുഖം എ.സി ഡി.കെ. പഥ്വിരാജിന്റെ നിർദ്ദേശത്തിൽ വലിയതുറ ഇൻസ്‌പെക്ടർ ആർ. പ്രകാശ്, എസി. സി.പി.ഒ മനു, സി.പി.ഒമാരായ ഷിബി, ഷാബു, അനീഷ്, വഞ്ചിയൂർ ഇൻസ്‌പെക്ടർ ഡിപിൻ വി.വി, എസ്.ഐ ഉമേഷ്, സി.പി.ഒമാരായ ജോസ്, രകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |