തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാരും കണ്ടക്ടർമാരും ഇനി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാൽ കൈയോടെ പിടിവീഴും. ഡ്രൈവറുടെ അശ്രദ്ധയോ അലംഭാവമോ കാരണം അപകടം സംഭവിച്ചാലും രക്ഷപ്പെടാനാവില്ല.ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരും കുടുങ്ങും.നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി വരുന്നു.2012ൽ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥി ബസിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ബസുകളിൽ കാമറ സ്ഥാപിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല.കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ ബസുകളിൽ ഇപ്പോൾ കാമറ സ്ഥാപിക്കുന്നത്.എന്നാൽ കെഎസ്.ആർ.ടി.സിയുടെ പുതിയ സ്വിഫ്റ്റ് ബസുകളുടെ മുൻഭാഗത്ത് കാമറകളുണ്ട്.
പൈലറ്റ് പ്രോജക്ട്
സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് തലസ്ഥാന നഗരത്തിൽ ആദ്യം പദ്ധതി നടപ്പാക്കുക.വിജയിച്ചാൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.ബസിന്റെ ഡാഷ് ബോർഡിലാണ് കാമറ സ്ഥാപിക്കുക.ഒരേസമയം ഡ്രൈവറുടെ പ്രവർത്തനങ്ങളും പുറത്തെ ദൃശ്യങ്ങളും പകർത്താൻ ശേഷിയുള്ള അത്യാധുനിക കാമറകളാണുണ്ടാവുക.പദ്ധതി നടപ്പാക്കുന്നതിനായി സ്‌മാർട്ട് സിറ്റി ടെൻഡർ ക്ഷണിച്ചു. 18 വരെ ടെൻഡറുകൾ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |