തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ 1.07 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് പ്രാഥമിക വിവരം. വിവിധ കൃഷിമേഖലകളിലായി 441 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 19 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. 11 മുതലുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം. രാജു അറിയിച്ചു. 13.22 ഹെക്ടർ പ്രദേശത്തെ വാഴ, 4 ഹെക്ടർ പയർ വർഗങ്ങൾ, 0.8 ഹെക്ടർ കുരുമുളക്, 0.6 ഹെക്ടർ പച്ചക്കറികൃഷി, 0.2 ഹെക്ടർ റബർ, 0.08 ഹെക്ടർ ചക്ക, 0.04 ഹെക്ടർ വെറ്റില, 0.02 ഹെക്ടർ മാമ്പഴം എന്നിങ്ങനെയാണ് വിളകളുടെ നാശനഷ്ടക്കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |