വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ നിർമ്മാണം പൂർത്തിയാക്കിയശേഷം തകർന്നുപോയ പുന്നക്കുളം ഭാഗത്തെ റോഡ് പൊളിച്ച് പണിയും. 50 അടിയോളം ഉയരത്തിൽ നിർമ്മിച്ച റോഡിന്റെ 70 മീറ്റർ മുകൾഭാഗത്തെയും 30 മീറ്റർ താഴ്ഭാഗത്തെയും മണ്ണ് നീക്കംചെയ്‌ത് വീണ്ടും ഉറപ്പിക്കാമെന്ന് ദേശീയപാതാ അതോറിട്ടി അധികൃതർ ഉറപ്പുനൽകിയതായി എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു.
ഇതുസംബന്ധിച്ച് ജില്ലാകളക്ടറുടെ മേൽനോട്ടത്തിൽ എം.എൽ.എ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ്, ആക്ഷൻ കൗൺസിൽ പ്രതിനിധികൾ, ദേശീയപാതാ അതോറിട്ടി അധികൃതർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയും നടന്നു. ബൈപ്പാസിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ എ.ഡി.എം, ദുരന്തനിവാരണ അതോറിട്ടിയുടെ ചുമതലയുള്ള സബ് കളക്ടർ, എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ആക്ഷൻ കൗൺസിലിന്റെയും പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റിയും പ്രവർത്തനം തുടങ്ങി.
പൊളിച്ച് പണിയൽ ഈ മാസം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |