വർക്കല: പാളയംകുന്ന് കോവൂരിൽ വീട്ടുടമയുടെ മൊബൈൽ ഫോൺ കവരുകയും സ്വർണാഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്‌തു. പാളയംകുന്ന് കോവൂർ ചേട്ടകാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്ത് (25) ആണ് അറസ്റ്റിലായത്. ഏപ്രിൽ 27ന് അർദ്ധരാത്രി അജ്മലിന്റെ ഉടമസ്ഥതയിലുള്ള 'അജ്മൽ മൻസിലി" ലെ രണ്ടാം നിലയിൽ പഗോള വഴി കയറിയ പ്രതി ഷെൽഫിലെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കവേ വീട്ടുകാർ ഉണർന്നപ്പോൾ കയ്യിൽ കിട്ടിയ മൊബൈൽ ഫോണുമായി രക്ഷപ്പെടുകയായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് അയിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമാതുറയിൽ നിന്നാണ് അജിത്തിനെ
പിടികൂടിയത്. ആട് മോഷണം, ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെയും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |