തനിക്കെതിരെ ഗൂഢാലോചനയെന്ന് കമൽപ്രീത്
ന്യൂഡൽഹി: ഡിസ്ക്സ് ത്രോയിലെ ഇന്ത്യൻ വനിതാ സെൻസേഷൻ കമൽപ്രീത് സിംഗിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനാൽ താത്കാലിക വിലക്ക്. അന്താരാഷ്ട്ര അത്‌ലറ്റിക്ക് ഫെഡറേഷന്റെ ഭാഗമായ ആന്റി ഇന്റഗ്രിറ്റി യൂണിറ്റാണ് ട്വിറ്ററിലൂടെ കമൽപ്രീതിന്റെ സാമ്പിളിൽ നിരോധിക്കപ്പെട്ട മരുന്നായ സ്റ്റാനോസോളോളിന്റെ അംശം കണ്ടെത്തിയെന്നും താരത്തെ താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും വ്യക്തമാക്കിയത്. എന്നാൽ തന്നെ കുടുക്കിയതാണെന്നും തനിക്കെതിരെയുള്ല ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും കമൽപ്രീത് പറഞ്ഞു. ഒരു സീനിയർ ഇന്ത്യൻ താരമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ ക്യാമ്പിൽ വച്ച് കിട്ടിയ പ്രോട്ടീൻ സപ്ലിമെന്റാണ് തന്നെ കുടിക്കിയതെന്നാണ് 26കാരിയായ കമൽപ്രീത് പറയുന്നത്. കഴിഞ്ഞ ജൂലായിൽ സീനിയർ ഡിസ്കസ് താരം സീമ പൂനിയ കമൽപ്രീതിന്റെ ശരീരത്തിൽ പുരുഷ ഹോർമോൺ കൂടുതലാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 65 മീറ്ററിൽ കൂടുതൽ ദൂരം ഡിസ്ക് എറിഞ്ഞ ആദ്യ ഇന്ത്യൻ താരമായ കമൽപ്രീത് ഒളിമ്പിക്സിൽ ആറാം സ്ഥാനം നേടി (63.70 മീറ്റർ) ചരിത്രം സൃഷ്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |