തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപം റഫീക്ക് വധക്കേസിലെ പബ്ലിക് പ്രൊസിക്യൂട്ടർ എം. സലാഹുദ്ദീനെ ഭീഷണിപ്പെടുത്തിയ കേസിൽ നാലാം പ്രതിയുടെ ഭാര്യാപിതാവ് അറസ്റ്റിൽ. കമലേശ്വരം അമ്പലത്തറ പരവൻകുന്ന് സ്വദേശി മെഹമ്മൂദിനെയാണ് (57) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് റഫീഖ് വധക്കേസിലെ ഏഴ് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. സലാഹുദ്ദിനാണ് ഈ കേസിൽ ഹാജരായത്.
കേസിലെ നാലാം പ്രതി സനൽകുമാർ എന്ന മാലിക്കിന്റെ ഭാര്യയുടെ അച്‌ഛനാണ് അറസ്റ്റിലായ മെഹമ്മൂദ്. അമ്പലത്തറയിലെ വീട്ടിൽ നിന്ന് രാവിലെ നടക്കാൻ ഇറങ്ങിയ സലാഹുദ്ദീനെ ഇയാൾ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. മരുമകനെ ജയിലിലാക്കിയവരെ പാഠം പഠിപ്പിക്കുമെന്നായിരുന്നു ഭീഷണി. ആദ്യം തിരിച്ചുപോയ ഇയാൾ വീണ്ടുമെത്തി ഭീഷണിപ്പെടുത്തി. ഇതോടെ സലാഹുദ്ദീൻ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പൊലീസ് ചുമട്ട് തൊഴിലാളിയായ മെഹമ്മൂദിനെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |