തിരുവനന്തപുരം: ബെല്ലടിച്ചാൽ കുട്ടികൾ ബസിനുള്ളിൽ കയറും. യാത്രക്കാരുടെ സീറ്റുകളിലിരിക്കും. ടീച്ചർ കുട്ടികൾക്ക് അഭിമുഖമായി ഡ്രൈവറുടെ സീറ്റിനടുത്തും... തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങുന്ന ബസുകളെ ക്ലാസ് മുറികളാക്കാമെന്ന ആശയം മന്ത്രി വി.ശിവൻകുട്ടിയുടേത്. അത് നടപ്പിലാക്കുമെന്ന് ഇന്നലെ അറിയിച്ചത് മന്ത്രി ആന്റണി രാജുവും.
തിരുവനന്തപുരം മണക്കാട് ഗവ. എൽ.പി സ്കൂളിനാണ് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ബസുകൾ നൽകുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാകാത്തതിനാൽ താത്കാലിക സംവിധാനം എന്ന നിലയ്ക്കാണ് ബസിലെ ക്ലാസ് മുറികൾ. ജില്ലയിൽ 400ഓളം ബസുകൾ കട്ടപ്പുറത്താണ്. ഇതിൽ നിന്ന് രണ്ട് ലോ ഫ്ലോർ ബസുകളാണ് ക്ലാസ് മുറികളായി മാറ്റുക.
അതേസമയം, കുട്ടികളെ ബസിലിരുത്തി പഠിപ്പിക്കുന്ന രീതി പ്രായോഗികമല്ലെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ക്ലാസ് മുറികളുടെ അന്തരീക്ഷം ബസിൽ കിട്ടില്ല. കുട്ടികളെ ഇങ്ങനെ പരീക്ഷിക്കരുതെന്ന് കെ.പി.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |