തിരുവനന്തപുരം: മൂന്നാം ലോക കേരളസഭ നിഷ്ക്രിയമായെന്നും പ്രവാസി മലയാളികളെ വീണ്ടും കബളിപ്പിക്കുന്ന രീതിയായി ഇത് മാറിയെന്നും എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡോ.എസ്.അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക കേരള സഭയിൽ നിന്ന് സാധാരണക്കാരായ പ്രവാസി പ്രതിനിധികളെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഒരു വിവാദ വനിത ലോക കേരള സഭയിൽ വന്നതും വ്യവസായ പ്രമുഖരോടൊപ്പം ഫോട്ടോ എടുത്തതും ആരുടെ മൗനാനുവാദത്തോടെയാണെന്ന് വ്യക്തമാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ വില്ലറ്റ് കൊറെയോ, ഡോ.ഗ്ലോബൽ ബഷീർ, ജോസഫ് എം.ജോൺ, കുര്യാത്തി ഷാജി, വി.രാമചന്ദ്രൻ, നാസർ കിഴക്കേതിൽ, സുലൈമാൻ ഖനി, നസീർ തേമ്പാക്കാല, ടി.പി.ആന്റണി, എ.കെ.നൗഷാദ്, രാജു മലപ്പുറം, ഫിറോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |