തിരുവനന്തപുരം: ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ കവർച്ചാക്കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാസംഘങ്ങൾ പിടിയിലായി. വെട്ടുകാട് പള്ളിയിലേക്ക് പോവുകയായിരുന്ന സ്‌ത്രീയെ അടിച്ചുവീഴ്‌ത്തി നാല് പവൻ വരുന്ന സ്വർണമാല പൊട്ടിച്ച് കടന്ന ബിനു (42), വർക്കല ചാവടിമുക്ക് ഒലപ്പുവിള പുത്തൻവീട്ടിൽ മുത്തു (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് തൊണ്ടി മുതൽ പിടിച്ചെടുത്തു. കൊച്ചുവേളി മാതാ റെസ്റ്റോറന്റിന് സമീപമുള്ള വൃദ്ധയുടെ മാല മോഷ്‌ടിച്ച സോമനാണ് (40) അറസ്റ്റിലായ മറ്റൊരു പ്രതി. പൂന്തുറ ഒാൾ ഇന്ത്യാ റേഡിയോ കോമ്പൗണ്ടിൽ കരാർ പണി ചെയ്‌തിരുന്ന കരാറുകാരിൽ നിന്ന് ഗുണ്ടാ പിരിവ് ചോദിച്ചിട്ട് നൽകാൻ വിസമ്മതിച്ച കരാറുകാരനെ ആക്രമിച്ച് പണം പിടിച്ചുപറിച്ചതിന് ബീമാപ്പള്ളി സ്വദേശികളായ ഷാജഹാൻ, നൗഷാദ് എന്നിവരും അറസ്റ്റിലായി.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |