കോവളം: ശക്തമായ തിരയടിയിൽ കാേവളം തീരത്തെ നടപ്പാതയും കൈവരിയുടെ ഒരു ഭാഗവും തകർന്നു. ബീച്ചിൽ അലാറം സ്ഥാപിച്ചിരുന്ന തൂണുകളും ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ മുതൽ അനുഭവപ്പെട്ട വേലിയേറ്റത്തിലാണ് നാശനഷ്ടമുണ്ടായത്. വെെകിട്ട് 3ഓടെയാണ് നടപ്പാതയിലെ കൈവരി തിരയടിയിൽ തകർന്നത്. സംഭവസമയം നടപ്പാതയിൽ ആളുകൾ ഇല്ലാതിരുന്നത് കൂടുതൽ അപകടമൊഴിവാക്കി.
നേരത്തെ തകർന്ന നടപ്പാത മാസങ്ങൾക്ക് മുമ്പാണ് 45 ലക്ഷത്തോളം രൂപ ചെലവിട്ട് നവീകരിച്ചശേഷം കൈവരി സ്ഥാപിച്ചത്. നടപ്പാതയുടെ സംരക്ഷണഭിത്തി തകർന്ന് അടിഭാഗം പൊള്ളയായതിനാൽ ഏത് സമയത്തും ഇടിഞ്ഞുതാഴാവുന്ന സ്ഥിതിയാണ്. പുതുതായി സ്ഥാപിച്ച തൂണുകളടക്കം കെെവരി തകർന്നത് നിർമ്മാണത്തിലെ അപാകതയാണെന്ന് ആക്ഷേപവുമുണ്ട്. നടപ്പാത തകർന്ന കാര്യം ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി ടൂറിസം ഇൻഫർമേഷൻ ഓഫീസർ പ്രഭാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |