തിരുവനന്തപുരം: ഉള്ളൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷത്തോടെ പൂർത്തിയാക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ കണ്ണമ്മൂല വാർഡിലാണ് ജോലികൾ പുരോഗമിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ഏകോപനം ജലസേചന വകുപ്പിനാണ്. കഴിഞ്ഞ ബഡ്‌ജറ്റിൽ നിന്ന് അനുവദിച്ച ഒമ്പത് കോടി രൂപ വിനിയോഗിച്ച് ഉള്ളൂർ പാലം മുതൽ പുത്തൻപാലം വരെയുള്ള നാലര കിലോ മീറ്ററിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. തോടിന്റെ വശത്തുള്ള ഭിത്തികൾക്ക് കാലപ്പഴക്കം മൂലം ബലക്ഷയം ഉണ്ടായിട്ടുണ്ട്. കൂടാതെ ആഴക്കുറവും ചെളിയും കാരണം നീരൊഴുക്കും സുഗമമല്ല. മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതും പതിവാണ്. വെള്ളക്കെട്ട് കണക്കിലെടുത്തുള്ള നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. കരിങ്കൽഭിത്തിയുടെ സംരക്ഷണത്തിനായി കോൺക്രീറ്റ് ലൈനിംഗ്, പാരപ്പിറ്റ് നിർമ്മാണം, ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുക, തോട് വൃത്തിയാക്കി ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |