SignIn
Kerala Kaumudi Online
Friday, 26 April 2024 4.43 PM IST

സഞ്ചാരികളെ കാത്ത് ടൂറിസം

kadal

കിളിമാനൂർ: ടൂറിസ്റ്റ് സീസണിന് തുടക്കം കുറിക്കുമ്പോൾ ടൂറിസ്റ്റുകളെ വരവേൽക്കാനൊരുങ്ങി പ്രദേശത്തെ

ടൂറിസം കേന്ദ്രങ്ങൾ. കഴിഞ്ഞരണ്ട് വർഷത്തെ ടൂറിസം സീസൺ കൊവിഡും പ്രളയവും മുടക്കിയെങ്കിലും ഈ വർഷം ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. അതുകൊണ്ട് തന്നെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.

കണ്ണിനും മനസിനും കുളിർമയേകി കടലുകാണിപ്പാറ,​ മീൻമുട്ടി,​ കിളിമാനൂർ കൊട്ടാരം,രവി വർമ്മ സാംസ്കാരിക നിലയം,​ ജഢായു എർത്ത് സെന്റർ,​ വെള്ളാണിക്കൽ പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ കിളിമാനൂരിന് സ്വന്തം. എന്നാൽ കൊവിഡ് ഇടയ്ക്കിടയ്ക്ക് തലപൊക്കുമ്പോഴും ഈടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. സ്വയം സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയെ തൊട്ടറിഞ്ഞാൻ ഇത്രയും മനോഹരമായ കാഴ്ചകൾ മറ്റൊന്നുണ്ടാവില്ല.

**കടലുകാണി പാറ:- സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം,​ ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്ന് ഐതിഹ്യം.

** മീൻമുട്ടി:- സംസ്ഥാന പാതയിൽ നിന്നു ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി. കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം ഏതൊരു വിനോദ സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം.

** കിളിമാനൂർ കൊട്ടാരം, രവി വർമ്മ സാംസ്കാരിക നിലയം:- വിശ്വ ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം തേടിയും അദ്ദേഹത്തെ അറിയാനും ചിത്രങ്ങൾ കാണാനും നിരവധി പേരാണ് എത്തിയിരുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ഓർമ്മകളും നിലനിറുത്തുന്ന സാംസ്കാരിക നിലയവും ഇവിടുണ്ട്.

** ജഢായു എർത്ത് സെന്റർ: - തിരുവനന്തപുരം -കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചെലവിൽ നൂറു ഏക്കറിൽ പുരാണവും ഐതിഹ്യവും സാഹസിക വിനോദവും ഹെൽത്ത് ടൂറിസവും പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി.

**വെള്ളാണിക്കൽ പാറ:- വെഞ്ഞാറമൂട് മാണിക്കൽ പോത്തൻകോട് പഞ്ചായത്തുകളിലായി കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുടെ കഥയും പറയാനുണ്ട്. സമീപത്തായി നിലവിൽ സ്ഥിതി ചെയ്യുന്ന ആയിരവല്ലി ക്ഷേത്രം ഗോത്രവർഗ്ഗക്കാർ ആരാധന നടത്തുന്ന കേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. വിടെനിന്ന് വേങ്കമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ഗുഹ പാതയും ഇവിടെയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.