കളമശേരി: മിൽമയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 5 ലക്ഷം രൂപയോളം തട്ടിയ കേസിലെ പ്രതി ഇടപ്പള്ളി പോണേക്കര പൂത്തോളിൽ വീട്ടിൽ സുരേഷ് റാം അറസ്റ്റിലായി. രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെയാണ് പറ്റിച്ചത്. പള്ളിലാങ്കര സ്വദേശിനിയുടെ പരാതിയിലാണ് കേസ് എടുത്തത്. മൊബൈൽ ഫോൺ സിമ്മുകൾ മാറി മാറി ഉപയോഗിച്ച് മുങ്ങി നടന്ന പ്രതിയെ ലുലു മാൾ പരിസരത്ത് നിന്നാണ് കളമശേരി പൊലീസ് പിടികൂടിയത്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയായിരുന്നു. ഇൻസ്പെക്ടർ പി.ആർ സ ന്തോഷ്, എസ്.ഐ വി.ജെ ജോസഫ് , എ.എസ്. ഐ സുനിൽകുമാർ , എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ ഷിബു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |