തിരുവനന്തപുരം: കുടുംബങ്ങളിലെ സങ്കീർണമായ പ്രശ്നങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും അവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് ഏർപ്പെടുത്തണമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. ജില്ലയിൽ വനിതാ കമ്മിഷൻ സംഘടിപ്പിച്ച സിറ്റിംഗിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ധ്യക്ഷയുടെ പ്രതികരണം. ഭാര്യാഭർത്തൃബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, സ്ത്രീധനപ്രശ്നങ്ങൾ, മദ്യപാനത്തെ തുടർന്നുള്ള ദാമ്പത്യത്തകർച്ച തുടങ്ങി നിരവധി കുടുംബപ്രശ്നങ്ങളാണ് സിറ്റിംഗിൽ പരിഗണനയ്‌ക്കു വന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ജവഹർ ബാലഭവൻ ഹാളിൽ നടന്ന സിറ്റിംഗിൽ തിരുവനന്തപുരം റൂറൽ മേഖലയിൽ നിന്നുള്ള 250 പരാതികൾക്ക് തീർപ്പായി. ആറ് പരാതികളിൽ വിശദമായ പൊലീസ് റിപ്പോർട്ട് തേടി.കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവരും സിറ്റിംഗിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |