നാഗർകോവിൽ: ഓണം അടുത്തതോടെ തമിഴ്നാട്ടിലെ തോവാള ഗ്രാമം ഉത്സവ ലഹരിയിലായി. കൊവിഡ് വ്യാപനവും മഴയും കാരണം കഴിഞ്ഞ മൂന്ന് വർഷമായി തോവാളയിൽ മലയാളികളുടെ വരവ് കുറവായിരുന്നു.
ചിങ്ങമാസത്തിൽ ധാരാളം കല്യാണങ്ങളും ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും സ്‌കൂൾ - കോളേജ് - വിവിധ സ്ഥാപനങ്ങളിലെ ഓണാഘോഷവും നടക്കുന്നതിനാൽ ദിവസേന കോടികളുടെ കച്ചവടമാണ് തോവാള പൂ മാർക്കറ്റിൽ നടക്കുന്നത്. ഇത്തവണ ചിങ്ങമാസത്തിന്റെ തുടക്കം മുതൽ തന്നെ തോവാള പൂ മാർക്കറ്റ് ഉണർവിലാണ്. തിരുവോണം വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്ന് മുതൽ മലയാളികളെ കൊണ്ട് നിറയും.
കന്യാകുമാരി ജില്ലയിൽ കൃഷിചെയ്യുന്ന പൂക്കൾ തികയാതെ വരുന്നതിനാൽ സേലം, ബാംഗ്ലൂർ, ഊട്ടി, കൊടൈക്കനാൽ, സത്യമംഗലം എന്നീ സ്ഥലങ്ങളിൽ നിന്ന് ഓണക്കച്ചവടത്തിനായി പൂക്കളെത്തിച്ചിട്ടുണ്ട്.
തോവാളയിൽ പൂ കൃഷി - ചെയ്യുന്നത് 3000 കർഷകർ
സാധാരണ ദിവസങ്ങളിലെ കച്ചവടം 8 - 10 ടൺ
ഓണ സീസണിൽ
നടക്കുന്ന പ്രതിദിനം - 70 ടൺ
വിലവിവരം (കിലോ )
മഞ്ഞ ജമന്തി 40
ഓറഞ്ച് ജമന്തി 60
മുല്ല 1200
പിച്ചി 130
വാടാമുല്ല 100
അരളി 300
റോസ് 150
താമര ഒരെണ്ണം 5 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |