തിരുവനന്തപുരം: ക്രിസ്‌മസിനെ വരവേൽക്കാൻ ഭീമൻ കേക്ക് മിക്സിംഗുമായി ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്. 25,000 കിലോയിലധികം കേക്കുകൾ തയ്യാറാക്കാനുള്ള 2000 കിലോ ചേരുവകളാണ് ഒരു മണിക്കൂർ കൊണ്ട് മിക്സ് ചെയ്തത്. മാളിലെ ഗ്രാൻഡ് എട്രിയത്തിൽ പ്രത്യേകം തയ്യാറാക്കിയ 20 അടി നീളമുള്ള മേശയിൽ പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു കേക്ക് മിക്സിംഗ്. പാചക വിദഗ്ദ്ധ ലക്ഷ്മി നായർ അടക്കമുള്ളവർ പങ്കെടുത്തു.
കശുഅണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ് ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ, മിക്സഡ് ഫ്രൂട്ട്ജാം, മിക്സഡ് സ്‌പൈസ് ഉൾപ്പെടെ 30 ചേരുവകളാണ് മിക്സ് ചെയ്തത്. കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കും. അതിനുശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുക. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേർക്കാതെയാണ് കേക്ക് നിർമ്മാണം. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക് തുടങ്ങി പത്തിലധികം വ്യത്യസ്ത ഇനം കേക്കുകളാണ് തയ്യാറാക്കുക. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഇ.വി.രാജേഷ്, മാൾ ജനറൽ മാനേജർ കെ.കെ.ഷെറീഫ്, ബയിംഗ് മാനേജർ സി.എ.റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |