SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 PM IST

സീവേജ് പ്ലാന്റിൽ നിന്ന് കാലുകൾ കണ്ടെത്തിയ സംഭവം, വീട്ടുകാരുടെ മൊഴികളും നിർണായകമായി

pic1

നാഗർകോവിൽ: മുട്ടത്തറയിലെ സീവേജ് പ്ലാന്റിൽ നിന്ന് കാലുകൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ സിറ്റി പൊലീസിനോട് പീറ്ററിന്റെ വീട്ടുകാർ നൽകിയ മൊഴികളും നിർ‌ണായകമായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 12 മുതലാണ് പീറ്റർ കനീഷ്‌കറിനെ കാണാതായത്. പീറ്ററിന്റെ പേരിൽ കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രാദേശിക ഗുണ്ടയെന്നതിലുപരി കഞ്ചാവ് - മയക്കുമരുന്ന് വില്പനയും പീറ്റർ പതിവാക്കിയിരുന്നു. വീടുകയറി അക്രമം, മോഷണം, അടിപിടി തുടങ്ങിയ കേസുകളുമുണ്ട്. പീറ്റർ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. 2020 ഒക്ടോബറിൽ കോട്ടാർ സ്റ്റേഷനിൽ നാല് കേസുകളിൽ പ്രതിയായതോടെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പീറ്ററിനെ ഗുണ്ടാ ആക്ട് ചുമത്തി ജയിലിൽ അടച്ചിരുന്നു.

രണ്ടുവർഷം മുമ്പ് കന്യാകുമാരി നാലുവരിപ്പാതയിൽ കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ച കേസിലും പീറ്റർ പ്രതിയാണ്. നാഗർകോവിലിലെ ഒരു വെട്ടുകേസിൽ മനു രമേശിനെയും കന്യാകുമാരി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. പീറ്റർ വധക്കേസിൽ അറസ്റ്റിലായതോടെ മനുവിനെ തമിഴ്നാട് പൊലീസും കസ്റ്റഡിയിൽ വാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.