പോത്തൻകോട്: സുഹൃത്തുക്കൾക്കൊപ്പം വെള്ളാണിക്കൽ പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടികളെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ മനീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശികളായ മനീഷ്(29), അഭിജിത്ത്(24), കോലിയക്കോട് സ്വദേശി ശിവജി (42)എന്നിവരാണ് പ്രതികൾ. അഭിജിത്തും ശിവജിയും അറസ്റ്റിലായി ജാമ്യത്തിലാണ്.
കഴിഞ്ഞ സെപ്തംബർ നാലിനായിരുന്നു സംഭവം.
പെൺകുട്ടികളെ മർദ്ദിച്ചതിന്റെ പേരിൽ മനീഷിനെ പോത്തൻകോട് പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടിയെക്കുറിച്ച് വിമർശനമുയർന്നിരുന്നു. തുടർന്ന് റൂറൽ എസ്.പി ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. മനീഷിനെ പെൺകുട്ടികളുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |