തിരുവനന്തപുരം: ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ വിദ്യാർത്ഥിനിയുടെ കരണത്തടിച്ച സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല. നിയമോപദേശം തേടിയശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് കരമന പൊലീസ് അറിയിച്ചു.
നിറമൺകരയിലെ സ്വകാര്യ ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പൽ മോഹനനെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലാത്തതിനാൽ വിട്ടയച്ചു. മൊബൈൽ ഫോൺ കൈവശം വച്ചതിനാണ് ഇയാൾ പതിനാറുകാരിയുടെ കരണത്തടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. മർദ്ദനമേറ്റ പെൺകുട്ടി ആദ്യം വീട്ടുകാരെ വിവരം അറിയിക്കുകയും സ്വകാര്യ ആശുപത്രിയും പിന്നീട് ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്റ്റേഷനിലെത്തി പരാതിയില്ലെന്ന് അറിയിച്ചു. തുടർന്ന് വിദ്യാർത്ഥിയുടെ മൊഴി തമലത്തെ വീട്ടിലെത്തി പൊലീസ് ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |