ആറ്റിങ്ങൽ: അനധികൃത മത്സ്യക്കച്ചവടം നടന്ന രണ്ടിടത്ത് ആറ്റിങ്ങൽ നഗരസഭയുടെ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി മത്സ്യങ്ങൾ പിടിച്ചെടുത്തു. നടപടികൾക്കിടയിൽ ജീവനക്കാരോട് അതിക്രമം കാട്ടിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത മത്സ്യ വിപണനം നടക്കുന്നുണ്ട്. ഇവിടങ്ങളിൽ നഗരസഭ ജീവനക്കാരെത്തി നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും അനധികൃത മത്സ്യ കച്ചവടം തുടർന്നത് കൊണ്ടാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
ആലംകോട്, ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിന് സമീപം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തി മത്സ്യം പിടിച്ചെടുത്തത്. നഗരസഭയിൽ എത്തിച്ച മത്സ്യം ഫൈൻ ഈടാക്കി വിട്ട് നൽകാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് യുവാക്കളെത്തി പ്രശ്നം ഉണ്ടാക്കിയത്. ഇവർ ജീവനക്കാരോട് തർക്കിക്കുകയും മത്സ്യത്തൊഴിലാളികൾ ഫൈൻ അടയ്ക്കുന്നത് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആറ്റിങ്ങൽ സി.ഐ തൻസീമിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |