തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഹൈവേയായ കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിലൂടെ അടുത്തയാഴ്ച വാഹനങ്ങളെ കടത്തിവിടും. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും. നേരത്തെ മൂന്ന് തവണ ഹൈവേ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ അസൗകര്യം കാരണം നീട്ടുകയായിരുന്നു. പണി പൂർത്തിയായിട്ടും എലവേറ്റഡ് ഹൈവേ തുറക്കാത്തത് വ്യാപക ചർച്ചയായതോടെയാണ് ഉദ്ഘാടനമില്ലാതെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചതെന്ന് ദേശീയപാത അതോറിട്ടി വൃത്തങ്ങൾ പറഞ്ഞു. ഹൈവേയുടെ സുരക്ഷാ ഓഡിറ്റ് പൂർത്തിയായി വരികയാണ്. നിലവിൽ സർവീസ് റോഡിന്റെ ടാറിംഗ് ജോലികളാണ് ടക്കുന്നത്. ഇത് നാല് ദിവസത്തിനുള്ളിൽ പൂർത്തിയാകും.ഇത് കഴിഞ്ഞ് ഒരു വട്ടം കൂടി പരീക്ഷണാടിസ്ഥാനത്തിൽ ഭരമുള്ള വാഹനങ്ങൾ ഹൈവേയിൽ കയറ്റി ഓടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |