തിരുവനന്തപുരം: സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവനൻ, അമാൻ സച്ചിദേവിന്റെ ഓപ്പിയം, ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്‌സ് ഒഫ് ദി ബ്ലേഡ്, കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങി 60ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്ര മേള വേദിയാകും. ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ,ബംഗാളി ചിത്രമായ നിഹാരിക,പഞ്ചാബി ചിത്രം ജെഗ്ഗി,ഹിന്ദി ചിത്രം സ്റ്റോറി ടെല്ലർ തുടങ്ങിയവയുടെയും രാജ്യത്തെ ആദ്യ പ്രദർശനമാണ് നടക്കുന്നത്.
മേളയ്ക്ക് നിറം പകരാൻ
റോക്ക് ബാൻഡും ഗസൽ സന്ധ്യയും
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും
വിവിധ കലാപരിപാടികൾ നടക്കും. സിത്താർ മാന്ത്രികൻ പുർഭയാൻ ചാറ്റർജി, തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാർ, ഗസൽ സംഗീതജ്ഞ നിമിഷ സലിം തുടങ്ങിയവരുടെ ഗാനസന്ധ്യ,നാടൻപാട്ട് കലാകാരൻ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോൾ ഒഫ് ഫോക്ക്,തമിഴ് മോജോ റോക്ക് ബാൻഡ് 'ജാനു',താമരശ്ശേരി ചുരം ബാൻഡ്, ഗസൽ ഗായിക നിമിഷ സലിമിന്റെ ഗസൽ സന്ധ്യ, ചുമടുതാങ്ങി ബാൻഡിന്റെ സംഗീതവിരുന്ന്,ഗായകൻ പ്രദീപ് കുമാറിന്റെ ഗാനസന്ധ്യ, കിഷോർ കുമാറിനും ലതാ മങ്കേഷ്‌കറിനും സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് അരുൺ സുകുമാറും നിത്യാ മാമ്മനും നയിക്കുന്ന 'റിമംബറിംഗ് കിഷോർ ദാ & ലതാ ജി' തുടങ്ങിയ പരിപാടികൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |