തിരുവനന്തപുരം: ചലച്ചിത്ര മേള ആസ്വദിക്കുന്നവരുടെ തലമുറ മാറ്റത്തെ അരക്കിട്ട് ഉറപ്പിക്കുന്ന മേളയാണ് ഇന്ന് അവസാനിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് മേളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുമായ സി.അജോയ് പറഞ്ഞു. കഴിഞ്ഞ രണ്ട് മേളകളിലായി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൂടിവരികയായിരുന്നു. പുതിയ തലമുറയാണ് ഇനിയുള്ള ചലച്ചിത്രമേളകൾക്കൊപ്പം സഞ്ചരിക്കേണ്ടവർ അദ്ദേഹം 'കേരളകൗമുദി'യോടു പറഞ്ഞു.
നമ്മുടെ മേളയെ അന്താരാഷ്ട്ര ഫെസ്റ്റിവൽ സർക്യൂട്ടിൽ കേരളത്തിന്റെ ദിനങ്ങളിലേക്ക് തിരിച്ചു പിടിച്ചതാണ് ഈ മേളയുടെ മറ്റൊരു പ്രത്യേകത. ഇത്തവണയും ഏറ്റവും മികച്ച സിനിമാ പാക്കേജുകൾ അവതരിപ്പിക്കാൻ കഴിഞ്ഞു. എല്ലാത്തരം ആളുകളെയും ആകർഷിക്കാൻ കഴിഞ്ഞു.70ൽ കൂടുതൽ ചിത്രങ്ങളുടെ പ്രിമിയർ ഷോ ഒരുക്കാൻ കഴിഞ്ഞത് മേളയുടെ വളർച്ചയായി കാണുന്നു. ഡെലിഗേറ്റ് പാസ് വിതരണം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പരാതികളില്ലാതെ നിർവഹിക്കാൻ കഴിഞ്ഞു.തിയേറ്ററുകളുടെ പ്രവർത്തനമികവ് നേരത്തെ നമ്മുടെ ടെക്നിക്കൽ ടീം ഉറപ്പാക്കിയെന്നും അജോയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |