തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന് നാളെ തുടക്കമാകും. രാവിലെ 8ന് ചീഫ് ഇമാം സബീർ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് പട്ടണ പ്രദക്ഷിണം,10.30ന് നടക്കുന്ന പ്രാർത്ഥനയ്‌ക്ക് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എൽ.മുഹമ്മദ് ഇസ്‌മയിൽ പതാക ഉയർത്തും. 25 മുതൽ ജനുവരി മൂന്ന് വരെ എല്ലാദിവസവും രാത്രി 7മുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ്, ബുർദ എന്നിവ നടക്കും. രാത്രി 9.30 മുതൽ മതപ്രസംഗവുമുണ്ടാകും. ഉറൂസ് പ്രമാണിച്ച് 3ന് കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധിയായിരിക്കും.
25ന് രാത്രി 11.30ന് സുഹൈൽ ഫൈസി കൂരാടും ജനുവരി 2ന് രാത്രി 11.30ന് ത്വാഹ തങ്ങൾ പൂക്കാട്ടൂരും റാഷിദ് ജൗഹരിയും നയിക്കുന്ന ബുർദ മജ്ലിസ്. സമാപന ദിവസമായ 4ന് പുലർച്ചെ ഒന്നിന് ബീമാപള്ളി അസി.ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടക്കും. ഉച്ചയ്‌ക്ക് 1.30ന് പട്ടണപ്രദക്ഷിണം. പുലർച്ച 4ന് നടക്കുന്ന പ്രാർത്ഥനയ്ക്ക് ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനം.
തീർത്ഥാടകർക്കായി ജില്ലയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാകേന്ദ്രം തുറക്കും. പ്രത്യേക ആംബുലൻസ് സൗകര്യവുമുണ്ടാകും. പൂവാർ, കിഴക്കേക്കോട്ട, തമ്പാനൂർ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. പാർക്കിംഗിനും പ്രത്യേക സൗകര്യമൊരുക്കും. ക്രമസമാധാന പാലനത്തിന് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം ഉണ്ടാകും. കൺട്രോൾ റൂമും തുറക്കും. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |