പൊട്ടിപ്പൊളിഞ്ഞ് സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ്
തിരുവനന്തപുരം: സ്‌മാർട്ടാകുമെന്ന പ്രഖ്യാപനത്തോടെ വെട്ടിപ്പൊളിച്ചിട്ട റോഡുകൾ അതേപടി കിടക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം. റോഡ് വെട്ടിപ്പൊളിച്ചതുകാരണം ജനങ്ങളുടെ യാത്ര ദുരിതത്തിലായി. സ്‌മാർട്ട് റോഡ് നിർമ്മാണത്തിന് ചുമതലപ്പെടുത്തിയ ഉത്തരേന്ത്യൻ കമ്പനിയായ എൻ.എ കൺസ്ട്രക്ഷൻസിന്റെ കരാർ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നഗരസഭ റദ്ദാക്കിയിരുന്നു.
എം.ജി റോഡിൽ നിന്ന് ജനറൽ ആശുപത്രിയിൽ പോകാനുള്ള എളുപ്പ വഴിയാണ് സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ്. പ്രതിദിനം ആയിരങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. സിഗ്നൽ ഒഴിവാക്കി രോഗികളെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിക്കുന്നത് ഇതുവഴിയാണ്. പുതിയ കരാറുകാരെ കണ്ടെത്താൻ കഴിയാത്ത നഗരസഭ ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണണം.
നീളം 1 കിലോമീറ്റർ നിർമ്മാണം തുടങ്ങിയിട്ട്-1.5 വർഷം പൂർത്തിയാകാൻ- ഇനിയും 1 വർഷം
റോഡിന് സമീപം ബി.എസ്.എൻ.എൽ ഓഫീസ്, രണ്ട് വലിയ ഷോപ്പിംഗ് മാളുകൾ,നൂറുകണക്കിന് ചെറുകിട സ്ഥാപനങ്ങൾ
ദിവസേന 5000ലധികം ആളുകൾ സഞ്ചരിക്കുന്ന ഇടം
ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടുമുന്നിലുള്ള റോഡ്
ഒന്നരവർഷം മുമ്പ് റോഡ് കുഴിച്ചിട്ടു
മഴ വന്നതോടെ ജോലികൾ മൂന്നുമാസം നീണ്ടു
ജോലികൾ പൂർത്തിയാക്കുന്നതിന് മുമ്പേ കുഴി മൂടി
പുതിയ കരാറെടുത്താൽ വീണ്ടും റോഡ് കുഴിക്കണം
ജനങ്ങൾക്ക് ദുരിതവും സമയനഷ്ടവും
5 മിനിട്ടുകൊണ്ട് പോകേണ്ട റോഡിൽ 20 മിനിട്ടെടുക്കുന്നു
ശരാശരി 18 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന കാറിൽ കുഴികൾ
കയറി ഇറങ്ങിപ്പോകുന്നത് കാരണം 11 കിലോമീറ്ററേ ലഭിക്കൂ
50 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ഇരുചക്രവാഹനത്തിൽ
ലഭിക്കുന്നത് 40 കിലോമീറ്റർ മൈലേജ്
കാറിൽ 5 ശതമാനം അധിക ഇന്ധനവും ഇരുചക്രവാഹനത്തിൽ
2.5 ശതമാനം അധിക ഇന്ധനവും ഈ ഒരു കിലോമീറർ കടക്കാൻ വേണം
ഒരുമാസം കഴിയുമ്പോൾ ഇന്ധനച്ചെലവ് ഇരട്ടിയാകും
വാഹനങ്ങൾക്ക് വീൽ അലൈൻമെന്റ്, ഷോക്ക് അബ്സോർബർ തകരാർ
വാഹനങ്ങളുടെ ഇന്ധന ചെലവ് വർദ്ധിക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണവും കൂടും. സാധാരണ കണക്കാക്കിയിരിക്കുന്ന സമയത്തിന് മുമ്പേ വാഹനത്തിന്റെ യന്ത്രഭാഗങ്ങൾ കേടായി തുടങ്ങും. ഇരുചക്ര വാഹന യാത്രക്കാർക്ക് നടുവേദന പോലെയുള്ള അസുഖങ്ങളുണ്ടാകും.
എൻ.ശശി, അസി.പ്രൊഫസർ,മെക്കാനിക്കൽ
എൻജിനിയറിംഗ്,സി.ഇ.ടി കോളേജ് തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |