SignIn
Kerala Kaumudi Online
Saturday, 20 April 2024 4.45 AM IST

ഹെൽത്ത് കാർഡ് പരിശോധന കടുപ്പിക്കണം: ഭക്ഷ്യസുരക്ഷയ്ക്ക് ജീവനക്കാരെവിടെ ?

card

തൃശൂർ: ഭക്ഷണത്തിലൂടെ പകരുന്ന അസുഖം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടോയെന്നത് സംബന്ധിച്ചുളള പരിശോധന 15 മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമാക്കും. നിയമം കർശനമാക്കുമ്പോൾ, നടപടികൾ ഉറപ്പുവരുത്തേണ്ട ഫുഡ് സേഫ്റ്റി ഓഫീസർമാരില്ലാതെ നട്ടം തിരിയുകയാണ് വകുപ്പ്.

പതിമൂന്ന് നിയോജകമണ്ഡലത്തിനും ഒരു എഫ്.എസ്.ഒ വീതം വേണം. എഫ്.എസ്.ഒമാരുടെ പ്രവർത്തനം ക്രോഡീകരിക്കാൻ ഒരു നോഡൽ ഓഫീസറുമുണ്ടാകും. എന്നാൽ മൂന്ന് എഫ്.എസ്.ഒമാരുടെ ഒഴിവ് നികത്തിയിട്ടില്ല. മൂന്നുപേർ അവധിയിലുമാണ്. പരിശോധനയ്ക്കായുള്ള സ്‌ക്വാഡിൽ രണ്ട് എഫ്.എസ്.ഒമാരേയും ക്‌ളർക്കിനെയും ഓഫീസ് സ്റ്റാഫിനെയുമാണ് ഉൾക്കൊള്ളിക്കാറ്.


പരിശോധന നടത്താനായി മൂന്ന് വാഹനങ്ങളും കരാർ അടിസ്ഥാനത്തിലുണ്ട്. മീനും മറ്റും തത്സമയം പരിശോധിക്കാൻ കിറ്റുകൾ അടങ്ങിയ മൊബൈൽ ലാബുമുണ്ട്. എന്നാൽ പരാതികളേറുന്ന സാഹചര്യത്തിൽ ഇത് മതിയാകാതെയാകും. വിശദമായ പരിശോധനകൾക്ക് കാക്കനാട് റീജ്യണൽ ലാബിലേക്കാണ് സാമ്പിൾ അയയ്ക്കുക. ഇതിന്റെ ഫലം വരാനും വൈകും. ഇതോടൊപ്പം മിന്നൽ പരിശോധനകൾക്കും പദ്ധതിയുണ്ട്.

ടൈഫോയ്ഡ് വാക്‌സിൻ നിർബന്ധം

ഹോട്ടലുകൾക്കു പുറമേ കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണ്. ടൈഫോയ്ഡ് വാക്‌സിൻ എടുക്കണമെന്നതും നിർബന്ധമാണ്. ഏതൊക്കെ പരിശോധനകളാണ് നടത്തേണ്ടതെന്ന് മാർഗനിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് അവ്യക്തതയുണ്ട്. രക്തസാമ്പിളുകൾ നിർബന്ധമായും പരിശോധിക്കണം. കൃത്യമായ വൈദ്യ പരിശോധന നടത്തി മാത്രമേ ഹെൽത്ത് കാർഡിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകാവൂവെന്നാണ് ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ നിർദ്ദേശം. ശാരീരിക പരിശോധന ഡോക്ടർമാർ നേരിട്ട് നടത്തണം. ഡോക്ടർമാർ നടപടിക്രമങ്ങൾ പാലിക്കുന്നുവെന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണം. കാഴ്ച, ത്വക്ക്, നഖം എന്നിവയുടെ പരിശോധനയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ പരിശോധിക്കാനും നിർദേശിക്കണം.

ശ്രദ്ധിക്കാൻ

ഭക്ഷണത്തിലൂടെ പകരുന്ന അസുഖങ്ങളായ മഞ്ഞപ്പിത്തം, ഷിഗല്ല എന്നിവയില്ലെന്ന് ഉറപ്പുവരുത്തണം
ശരീരത്തിലെ മുറിവുകൾ, കാഴ്ചശക്തി തുടങ്ങിയവയും പരിശോധിക്കണം
കുഷ്ഠം, മലേറിയ, ഫൈലേറിയ തുടങ്ങിയവ തിരിച്ചറിയാനുള്ള പരിശോധന വേണം.
ക്ഷയരോഗ ലക്ഷണമുണ്ടെങ്കിൽ കഫപരിശോധന നടത്തണം.
വിരശല്യത്തിനെതിരെ മരുന്ന് നൽകണം.

പിഴ മിനിമം 5,000 രൂപ

മുതൽ 1 ലക്ഷം രൂപ വരെ

ഹെൽത്ത് കാർഡിന് ശിക്ഷയ്ക്ക് നിർദ്ദേശമില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HEALTHCARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.