പെരിങ്ങോട്ടുകര: ശ്രീ സോമശേഖരക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ ഗുരുപൂജ, മഹാഗണപതിഹോമം, ശീവേലി, കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. മേളകലാനിധി വട്ടേക്കാട് പങ്കജാകഷൻ ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളം ശീവേലി എഴുന്നള്ളിപ്പിന് അകമ്പടിയായി. വൈകീട്ട് ഏഴു ദേശങ്ങളിൽ നിന്നുള്ള ഉത്സവഎഴുന്നള്ളിപ്പുകൾ ആരംഭിച്ചു.
തുടർന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 7 ആനകൾ അണിനിരന്നു. മധുരപുറം കണ്ണൻ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കൊട്ടിക്കയറി. വൈകീട്ട് ഗുരുപൂജ, ശിവപൂജ, രാത്രി എഴുന്നള്ളിപ്പിനു ശേഷം ഏഴുദേശക്കാരുടെയും നേതൃത്വത്തിൽ വെടിക്കെട്ട് നടന്നു. ശ്രീനാരായണാശ്രമം സെക്രട്ടറി പരാനന്ദ സ്വാമികൾ, സ്വാമി പ്രബോധ തീർത്ഥ, ക്ഷേത്രം ഉപദേശകസമിതി വൈസ് പ്രസിഡന്റ് വി.കെ. സുശീലൻ, കൺവീനർ രാജീവ് തൊടുപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ന് രാവിലെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും, കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ പാഞ്ചാരിമേളവും തുടർന്ന് ആറാട്ടും കഞ്ഞിവിതരണവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |