തൃശൂർ: 'ഒരുമിച്ച് നടക്കാം, വർഗീയതയ്‌ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനായി' എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് രണ്ട് കാൽനട ജാഥകൾ 'സേവ് ഇന്ത്യ മാർച്ച്' സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയ് 15ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന തെക്കൻ മേഖലാ ജാഥ സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോനും മേയ് 17ന് കാസർകോട് നിന്നുള്ള വടക്കൻ മേഖലാ ജാഥ സംസ്ഥാന പ്രസിഡന്റ് എൻ.അരുണും നയിക്കും. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കാൽനട ജാഥ മേയ് 28ന് തൃശൂരിൽ കാൽലക്ഷം യുവജനം അണിനിരക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തോടെ സമാപിക്കും.
സേവ് ഇന്ത്യ മാർച്ചിന്റെ സമാപനത്തിൽ ദേശീയ തലത്തിലെയും സംസ്ഥാനതലത്തിലെയും പ്രമുഖരായ ഫാസിസ്റ്റ് വിരുദ്ധ പോരാളികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കാളികളാവും. രണ്ട് ജാഥകളിലുമായി ആയിരത്തോളം പ്രവർത്തകർ സ്ഥിരാംഗങ്ങളായി പങ്കെടുക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |