SignIn
Kerala Kaumudi Online
Saturday, 27 April 2024 11.01 PM IST

ഇടതുപക്ഷത്തിന് അതിരുകടന്ന മുസ്ളീം പ്രീണനം : രൂക്ഷവിമർശനവുമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം

athiroopatha

തൃശൂർ: ഇടതുപക്ഷത്തിന് അതിരുകടന്ന മുസ്‌ളീം പ്രീണനമെന്നും ക്രൈസ്തവരോട് കടക്കു പുറത്തെന്ന സമീപനമെന്നും ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ 'കേരളസഭ'. ന്യൂനപക്ഷ വകുപ്പ് മുസ്‌ളീം സമുദായത്തിൽ നിന്നുള്ള ക്രൈസ്തവ വിരുദ്ധനെന്ന് മുദ്ര വീണിട്ടുള്ള മന്ത്രി വി.അബ്ദുറഹിമാനെ ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ ഗൂഢ തന്ത്രമാണെന്നും 'കേരളസഭ' യുടെ മാർച്ച് ലക്കം വിമർശിച്ചു.
'ക്രൈസ്തവർ കടക്ക് പുറത്ത്' എന്ന ലേഖനത്തിലാണ് വിമർശനം. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന അവസ്ഥയിലാണ് കേരളത്തിലെ ക്രൈസ്തവർ. മുസ്‌ളീം പ്രീണനത്തിലും മൃദുഹിന്ദുത്വ സമീപനത്തിലും ഇടത്‌വലത് മുന്നണികൾ ഒരേ തൂവൽ പക്ഷികളാണ്. മുസ്‌ളീം വോട്ട് കൂടാതെ അധികാരത്തിൽ തുടരാനോ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചു പിടിക്കാനോ കഴിയില്ലെന്ന തിരിച്ചറിവാണ് ഇടതുപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും സർവ നയപരിപാടികളുടെയും നിർണായക ഘടകം. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി ജലീൽ വകുപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ മുസ്‌ളീം ക്ഷേമവകുപ്പാക്കി മാറ്റി. കുടിശിക പിരിക്കാതെ, കോടികൾക്ക് നേരെ കണ്ണടച്ച് ഇന്ധന വിലയും വെള്ളക്കരവും വൈദ്യുതി നിരക്കും കൂട്ടി ജനത്തിന്റെ ദുരിതം വർദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുമ്പോൾ മുഖ്യമന്ത്രിക്കും അനുചരന്മാർക്കും വൻ സുരക്ഷയൊരുക്കി ജനത്തെ ബന്ദികളാക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ROOPATHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.