തൃശൂർ: നിലനിൽപ്പിനായി പൊരുതുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധിയും പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രതീകവുമായിരുന്നു എം. പി വീരേന്ദ്രകുമാറെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എൽ.ജെ.ഡി ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച വീരേന്ദ്രകുമാർ ഓൺലൈൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ സ്ഥിതിയിൽ അദ്ദേഹത്തിന്റെ നയങ്ങൾ വഴിത്തിരിവായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്രാജ്വത്വം ഭീകരമായ അധിനിവേശ നയം അടിച്ചേൽപ്പിച്ചപ്പോഴൊക്കെ സോഷ്യലിസ്റ്റ് ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് വീരേന്ദ്രകുമാർ നില കൊണ്ടതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. മനുഷ്യനായി സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി കൂടുകൂട്ടിയ ആളാണ് വീരേന്ദ്രകുമാറെന്ന് ജയരാജ് വാര്യർ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് , ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ് തുടങ്ങിയവർ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി.
കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി.സി ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്‌കരൻ, തിരക്കഥാകൃത്ത് സിബി കെ. തോമസ്, ഡോ. കെ.പി. പ്രവീൺ , ഡോ. രജിതൻ, അജി ഫ്രാൻസിസ് , പി.ഐ. സൈമൺ, കെ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജയ്‌സൺ മാണി അനുസ്മരണപ്രമേയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |