SignIn
Kerala Kaumudi Online
Friday, 26 April 2024 7.30 PM IST

രണ്ടാംതരംഗത്തിൽ കർഷകർക്ക് ദുരിതം, വീട്ടുമുറ്റത്തേക്ക് വീണ്ടും വിത്തുവണ്ടി

seed

തൃശൂർ: കൊവിഡിന്റെ രണ്ടാം തരംഗവും ലോക്ക് ഡൗണും മഴയും കാറ്റും കാരണം കണ്ണീർക്കയത്തിലാണ്ട കർഷകർക്ക് താങ്ങും തണലുമാകാൻ ഒരുങ്ങുകയാണ് കാർഷിക സർവകലാശാലയും കൃഷി വകുപ്പും. കൊവിഡ് കാല പ്രത്യേക സേവനത്തിന്റെ ഭാഗമായി കർഷകർക്ക് വിത്തും വളവും അവരുടെ വീടുമുറ്റത്ത് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സർവകലാശാല സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശനശാലയുടെ വിത്തുവണ്ടി പ്രവർത്തനം പുനഃക്രമീകരിച്ചു.

വിത്തുകൾ, വിവിധതരം വളങ്ങൾ, സുഡോമോണാസ്, ട്രൈക്കോഡെർമ തുടങ്ങിയ ജൈവനിയന്ത്രണ ഉപാധികൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ പ്രദർശനശാലയിൽ നിന്നും സർവകലാശാലയിലെ നിരക്കിൽ വാങ്ങാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുൻകൂട്ടി അറിയിച്ചു ഈ വാഹനമെത്തും. താൽപ്പര്യമുള്ള മേഖലകളിലെ കർഷക സംഘങ്ങളോ കൂട്ടായ്മകളോ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അതത് സ്ഥലങ്ങളിലേക്ക് വിത്തുവണ്ടിയുടെ സേവനമെത്തും.

കൊവിഡ് മാനദണ്ഡം പാലിച്ചേ കർഷകർക്ക് വിത്തുകളും മറ്റും വാങ്ങാനാകൂ. അതത് പ്രദേശത്തെ കൃഷി ഓഫീസർമാരുടെ നിർദ്ദേശ പ്രകാരം നിശ്ചിതസ്ഥലങ്ങളിൽ വിത്തുവണ്ടി കേന്ദ്രീകരിക്കും. കർഷകർക്ക് ന്യായ വിലയിൽ സാധനം വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നതിനാണ് കഴിഞ്ഞ വർഷം കൊവിഡ് വ്യാപനകാലത്ത് വിത്തുവണ്ടി തുടങ്ങിയത്. ആവശ്യക്കാർ കൂടിയതോടെ പലയിടങ്ങളിലും സേവനം നീട്ടിയിരുന്നു.


വിളവെടുക്കാനാവാതെ നട്ടം തിരിയുകയാണ് ഭൂരിഭാഗം കർഷകരും. എടുത്ത വിളക്കാകട്ടെ വിപണിയുമില്ല, വിലയുമില്ല. കൊവിഡ് ഭീഷണി ഒഴിയുന്നതുവരെ പിടിച്ചുനിൽക്കാൻ സർക്കാർ സഹായമില്ലാതെ കഴിയില്ല എന്നാണ് കർഷകർ പറയുന്നത്. വീടുകൾ ചേർന്നുള്ള കാർഷിക കൂട്ടായ്മയ്ക്ക് രൂപം കൊടുത്ത് അത്തരം സംഘങ്ങൾക്ക് വിത്തുകളും മറ്റും നൽകി കൃഷിവകുപ്പ് സഹായിക്കുകയും കൃഷി ഓഫീസർമാർ ഉപദേശങ്ങൾ നൽകുകയും ചെയ്താൽ നഗരങ്ങളിലും കാർഷിക സ്വയംപര്യാപ്തതയുണ്ടാക്കാമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

വിത്തുവണ്ടി ലഭ്യമാകാൻ

ഇമെയിൽ അയക്കുക: ccmannuthy@kau.in
വിളിക്കുക: 9446058252 (105 ശനിയും ഞായറും ഉണ്ടായിരിക്കില്ല )

ഇന്ന്

രാവിലെ 10.30 മുതൽ 12.30 വരെ ഒല്ലൂക്കര ബ്ലോക്കിന്റെ കീഴിലുള്ള മിഷൻ ക്വാട്ടേഴ്‌സ് പരിസരത്തും പിന്നീട് കിഴക്കും പാട്ടുകരയിലും.

വെള്ളിയാഴ്ച


പൂങ്കുന്നം ഉദയനഗർ പരിസരത്ത്.

ക്ഷീരകർഷകർക്ക് ഗൂഗിൾമീറ്റ്

മൃഗ സംരക്ഷണ മേഖലയിൽ കർഷകർക്കൊരു കൈത്താങ്ങായി ഇന്ന് മുതൽ 4 വരെ കന്നുകാലികളിലെ മഴക്കാല രോഗങ്ങളും നിയന്ത്രണവും, കന്നുകാലികളിലെ വന്ധ്യതയും പരിഹാര മാർഗ്ഗങ്ങളും, വീട്ടുമുറ്റത്തെ മുട്ടക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടികളും നടത്തുന്നുണ്ട്. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം, ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് 'ശുദ്ധമായ പാൽ ഉത്പാദനം' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി പരിശീലന പരിപാടി നടത്തിയതിന്റെ തുടർച്ചയാണിത്. വിവരങ്ങൾക്ക്: 9400483754. Google Meet Link : https://meet.google.com/vgb-uydk-jsn.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.