SignIn
Kerala Kaumudi Online
Friday, 26 April 2024 9.44 AM IST

ലോക്കായി റൂട്രോണിക്സ് പഠനകേന്ദ്രങ്ങൾ, ഡൗണായി പതിനായിരങ്ങൾ

rutronix-

തൃശൂർ: ചുരുങ്ങിയ ചെലവിൽ സാങ്കേതിക മേഖലയിൽ കമ്പ്യൂട്ടർ പഠനം സാദ്ധ്യമാക്കുന്ന സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ ലോക് ഡൗണിൽ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞവർഷം മാർച്ച് ആദ്യവാരം മുതൽ, 15 മാസമായി സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകുന്നില്ല.

സംരംഭകരായ സ്ഥാപന ഉടമകൾ പട്ടിണിയുടെ വക്കിലാണ്. ഒരു മാസം മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ള വിവിധങ്ങളായ കോഴ്‌സുകൾ ഈ സ്ഥാപനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടീഷൻ, ഫയർ ആൻഡ് സേഫ്റ്റി, ലിഫ്റ്റ് ടെക്‌നോളജി, ഹോട്ടൽ മാനേജ്‌മെന്റ്, വെൽഡിംഗ് ടെക്‌നോളജി, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, എയർപോർട്ട് ആൻഡ് ഏവിയേഷൻ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ കോഴ്സുകളിൽ പരിശീലനം നൽകുന്നു. ഇത്തരം മേഖലകൾ അടച്ചുപൂട്ടുന്നത്, ഭാവിയിൽ തൊഴിൽ മേഖലകളെ നേരിട്ട് ബാധിക്കുമെന്നാണ് കേന്ദ്രം നടത്തിപ്പുകാർ പറയുന്നത്.

വിദ്യാർത്ഥികൾ മുതൽ പത്ത്, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ, എൻജിനീയറിംഗ് തുടങ്ങിയവ പൂർത്തീകരിച്ച് തൊഴിൽ നേടാനായി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഈ വിഭാഗം പഠന കേന്ദ്രങ്ങൾക്ക് സർക്കാർ തലത്തിൽ പൊതുവായി രജിസ്‌ട്രേഷൻ പോലും ഇല്ല.


ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ മാത്രം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്ട്രേഷന് ട്യൂഷൻ സെന്റർ ഗണത്തിൽ ഉൾപ്പെടുത്തിയതിനാൽ തന്നെ ലോക്ഡൗണിന് ശേഷം തുറന്നു പ്രവർത്തിക്കാനായിട്ടില്ല. പത്താം ക്ലാസ് പഠനത്തിന് ശേഷം വരുന്നവരാണ് ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ. 16 വയസ് മുതൽ 45 വയസ് വരെ ഉള്ളവരാണ് വിദ്യാർത്ഥികൾ. 20ന് മുകളിൽ പ്രായമുള്ളവരാണ് കൂടുതൽ വിദ്യാർത്ഥികളും.

ലോക്ക്ഡൗൺ കാലയളവിൽ 250 ഓളം വരുന്ന സ്ഥാപനങ്ങൾക്ക് 7 കോടിയോളം നഷ്ടം ഉണ്ടായതായി പഠനകേന്ദ്രങ്ങളുടെ (എ.ടി.സി) സംസ്ഥാനതല സംഘടനയായ റൂട്രോണിക്‌സ് ഓതറൈസ്ഡ് ട്രെയിനിംഗ് സെന്റേഴ്‌സ് അസോസിയേഷൻ (ആർ.എ.ടി.സി.എ) പറയുന്നു.

സംഘടനയുടെ ആവശ്യങ്ങൾ ഇവ

പ്രത്യേകം തദ്ദേശ സ്വയംഭരണ രജിസ്‌ട്രേഷൻ നൽകി മാനദണ്ഡം പാലിച്ച് പ്രാക്ടിക്കൽ ക്ലാസുകൾക്ക് അനുവാദം
കൊവിഡിൽ തുറക്കാൻ അനുവദിക്കാത്ത സമയത്ത് പൂർണമായും വാടകയിൽ കിഴിവോ ഒഴിവോ
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി നടപടികൾ നിറുത്തി മൊറട്ടോറിയം പ്രഖ്യാപിക്കണം.
പുനരുദ്ധാരണ പാക്കേജ് ആയി തുറന്നു പ്രവർത്തിക്കുന്നതുവരെ പ്രതിമാസം 20,000 രൂപ വീതം നൽകണം.
ഇലക്ട്രിസിറ്റി ബിൽ പൂർണമായും ഒഴിവാക്കണം. അറ്റകുറ്റപ്പണിക്ക് പലിശരഹിത വായ്പ നൽകണം.

റൂട്രോണിക്സ് കേന്ദ്രങ്ങൾ സംസ്ഥാനത്ത്

  • പരിശീലന കേന്ദ്രങ്ങൾ: 10000ൽ ഏറെ
  • കേന്ദ്രങ്ങളെ നേരിട്ട് ആശ്രയിക്കുന്നവർ: 1 ലക്ഷത്തിലേറെ
  • നേരിട്ടല്ലാതെ വരുമാനം ലഭിക്കുന്നവർ: 2 ലക്ഷത്തോളം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.