SignIn
Kerala Kaumudi Online
Friday, 26 April 2024 2.43 PM IST

കുതിരാൻ: മഴ ഒഴിഞ്ഞാൽ പണിപാളില്ല, ഒരു ടണൽ തുറക്കാൻ തീവ്രയജ്ഞം

kuthiran

തൃശൂർ: മഴ ഒഴിഞ്ഞ 20 ദിവസമുണ്ടെങ്കിൽ നിർമ്മാണം പൂർത്തീകരിച്ച് കുതിരാനിൽ ഒരു ടണൽ ആഗസ്റ്റ് ഒന്നിന് തുറക്കാൻ കഴിയുമെന്ന് കമ്പനി അധികൃതരുടെ ഉറപ്പ്. ഇന്നലെ മഴ ഒഴിഞ്ഞതിനാൽ കിഴക്കെ തുരങ്കമുഖത്ത് കുതിരാൻ മലയുടെ മുകൾ ഭാഗത്തു തട്ടുകളാക്കി തിരിച്ച് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണികൾക്ക് തുടക്കമായി.

മഴ ഒഴിവാകുന്ന സമയം പൂർണമായും പ്രയോജനപ്പെടുത്തി യുദ്ധകാല അടിസ്ഥാനത്തിലാണ് നിർമ്മാണം നടക്കുന്നത്. മലയെ പ്രധാനമായും നാല് തട്ടുകളാക്കി തിരിച്ചാണ് കോൺക്രീറ്റിംഗ്. ഇതിൽ ആദ്യം ഉരുക്കുവല ഘടിപ്പിക്കും. അതിനുശേഷമാണ് കോൺക്രീറ്റിട്ട് ശക്തിപ്പെടുത്തുന്നത്. മലയിൽ രണ്ടിടത്ത് അഴുക്കുചാലുകളും പണിയും. മഴവെള്ളം മലയിലേക്ക് ഊർന്നിറങ്ങാതെ താഴേക്ക് ഒലിച്ചുപോകാൻ ചാലുകൾ സഹായിക്കും. ഈ ചാലുകളിലെ വെള്ളം തുരങ്കമുഖത്ത് നിർമിക്കുന്ന പുതിയ ചാലിലേക്ക് എത്തിക്കും.

തുരങ്കത്തിന്റെ ആദ്യഘട്ടം പൂർത്തിയായ ഉടൻ മലയുടെ മുകളിൽ പ്രാഥമികമായി കോൺക്രീറ്റിംഗ് നടത്തിയിരുന്നു. കോൺക്രീറ്റ് ചെയ്യാൻ വനഭൂമി കൂടുതലായി ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ മലയിലെ ഇളകി നിൽക്കുന്ന മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. പാറക്കെട്ടുകളിൽ റോക്ക് ബോൾട്ട് ഉപയോഗിച്ചാണ് ഉരുക്കുവല ഉറപ്പിക്കുന്നത്. ഹൈക്കോടതിയുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗമുണ്ടായത്.

മണ്ണിടിച്ചിൽ തടയാൻ

2018 ആഗസ്റ്റിലെ പ്രളയത്തിൽ മലയിടിഞ്ഞു മണ്ണും കല്ലും മരങ്ങളും വീണത് വലിയ ഗതാഗതപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2019ലും മണ്ണിടിഞ്ഞു. നിരവധി അപകടങ്ങളുമുണ്ടായി. ഇതോടെ റോഡ് സുരക്ഷയിൽ വ്യാപകമായ ആക്ഷേപം ഉയർന്നു. പലതവണ നിർമ്മാണവും മുടങ്ങി. ഒടുവിൽ മണ്ണ് ഇടിയാതിരിക്കാൻ തട്ടുകളായി തിരിച്ച് കോൺക്രീറ്റിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി എറണാകുളത്തുനിന്ന് ഹെവി ക്രെയിൻ കുതിരാനിൽ എത്തിച്ചിട്ടുണ്ട്. മലയുടെ മുകളിലേക്ക് കോൺക്രീറ്റ് മിശ്രിതം എത്തിക്കാനാണിത്. ഒരു ലക്ഷത്തിലേറെയാണ് ഇതിന് ദിവസവാടക.

  • മലയുടെ ഉയരം: 200 അടി.
  • കോൺക്രീറ്റിംഗ്: 60 മീറ്റർ ഉയരത്തിൽ.

നിർമ്മാണപുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പറഞ്ഞത്:

കുതിരാനിൽ ആഗസ്റ്റ് ഒന്നിന് ഒരു തുരങ്കം ഗതാഗതത്തിന്

തുറന്നുകൊടുക്കാനുള്ള സൗകര്യം ഉടൻ ഒരുക്കണം.

എല്ലാ പ്രവൃത്തികളും അതിനുമുൻപ് പൂർത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം.
മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികൾ സ്വീകരിക്കണം.

മഴ മാത്രമാണ് മുന്നിലുളള വെല്ലുവിളി. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് തന്നെ തുരങ്കം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. അതവേഗത്തിലാണ് പണികൾ നടക്കുന്നത്.

- നിർമ്മാണകമ്പനി പ്രതിനിധി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.